കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടത്തിൽ വൻ കുറവെന്ന് ധനമന്ത്രി നിർമ്മ സീതരാമൻ.
ബാങ്കുകളുടെ കിട്ടാക്കടം സാമ്പത്തിക വർഷം 10.36 ലക്ഷം കോടിയിൽ നിന്ന് 9.33 ലക്ഷം കോടി രൂപയായി കുറഞ്ഞു . ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ തുകയുടെ തട്ടിപ്പ് കഴിഞ്ഞ വർഷം ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് ഐ.സി.ഐ.സി.ഐ ബാങ്കിലാണ്. ഇവിടെ 347 കേസുകൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിൽ 338 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബാങ്കുകൾക്ക് മൂലധനസഹായം, കിട്ടാക്കടം തിരിച്ചറിയൽ റിക്കവറി, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് എന്നിവയാണ് കിട്ടാക്കടയൻ കുറയാൻ കാരണമായ ഘടകങ്ങളെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
Discussion about this post