തെലങ്കാന; പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ വികാരാബാദിൽ ശനിയാഴ്ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
‘അവർക്ക് (ഇൻഡി) പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇല്ല… അവർക്ക് പ്രധാനമന്ത്രി മോദിക്ക് പകരമായി ആരെയും അവതരിപ്പിക്കാൻ കഴിയില്ല. അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പറയാൻ റിപ്പോർട്ടർ ആവശ്യപ്പെട്ടു, അവരുടെ നേതാക്കൾ മാറിമാറി രാജ്യത്തെ ഏറ്റവും ശക്തമായ പദവി വഹിക്കുമെന്ന് അവർ പറഞ്ഞു. കോവിഡ് -19 പോലുള്ള മറ്റൊരു മഹാമാരിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ അവരുടെ നേതാവ് ആരായിരിക്കുമെന്ന് അമിത് ഷാ ആഞ്ഞടിച്ചു.
ജി 20 ഉച്ചകോടിയിൽ രാജ്യത്തെ നയിക്കുന്നത് ആരാണ്? ചന്ദ്രനിൽ ചന്ദ്രയാൻ (3) എത്തിച്ചതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് (ചന്ദ്ര ദക്ഷിണധ്രുവം) ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റി, അതിനാൽ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ നേതാവ് നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാംതവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ വിരമിക്കുമെന്ന ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. 75 വയസാകുമ്പോൾ മോദി പ്രധാനമന്ത്രി പദവി ഒഴിയില്ലെന്നും മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദിക്ക് 75 വയസ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് അരവിന്ദ് കേജ്രിവാളിനോടും ഇൻഡ്യ സഖ്യത്തോടും പറയുന്നു. മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബി.ജെ.പിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യുക അമിത് ഷാ ചൂണ്ടിക്കാട്ടി.
Discussion about this post