കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർക്ക് ലോക്സഭയിൽ മുൻ നിര സീറ്റ് നൽകി ലോക്സഭ സെക്രട്ടറിയേറ്റിന്റെ പുതിയ തീരുമാനം. ് ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് വൻ വിജയം നേടിയ വനിത ശിശു വികസന മന്ത്രി സ്മൃതി ഇറാനിയക്കും,നിയമമന്ത്രി രവിശങ്കർ പ്രസാദിനും മുൻ നിര സീറ്റ് നൽകി.
പ്രതിപക്ഷ പാർട്ടികളിൽ യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി, ഡി.എം.കെ നേതാവ് ടി.ആർ.ബാലു എന്നിവരും മുൻ നിരയിലുണ്ട്. വയനാട് എം.പി രാഹുൽ ഗാന്ധി രണ്ടാം നിരയിൽ തുടരും. ഒന്നാം സീറ്റ് നമ്പർ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ലോക്സഭയിലെ ഡെപ്യൂട്ടി നേതാവ് രാജ് നാഥ് സിങ്ങ് ആണ്്. നരേന്ദ്രമോദിയ്ക്ക് സമീപമാണ് അദ്ദേഹം ഇരിക്കുന്നത്. 16ാമത് ലോകസഭയിലും സിങ്ങ് ഈ സീറ്റ് തന്നെയാണ് ഉപയോഗിച്ചിരുന്നത്.
ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാത്തതിനാൽ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നിവർക്കും ആദ്യ റോയിൽ സീറ്റുണ്ട്.
Discussion about this post