നിരവധി അത്യാധുനിക പോർവിമാനങ്ങൾ വൈകാതെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് ഇന്ത്യന്‍ വ്യോമസേനക്കുള്ളത്. നിലവില്‍ പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്ക് 1.3 പോര്‍വിമാന വ്യൂഹമാണുള്ളതെന്ന് ചുരുക്കം
നിലവിൽ സൈനിക വിമാനങ്ങളുടെ എണ്ണം ഏകദേശം 1,400 ആണ്. അടുത്ത വർഷങ്ങളിൽ കൂടുതൽ പോർവിമാനങ്ങൾ വേണ്ടതുണ്ടെന്ന് വ്യോമേസനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരുമെന്നും ഇത് എംഎസ്എംഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഓവർഹോൾ ചെയ്യാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഐഎഎഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ വലിയ തോതിൽ വിമാനങ്ങൾ ആവശ്യമാണെന്ന് വ്യോമസേനയുടെ എയർ മാർഷൽ ആർ. കെ. എസ്. ഷെറ പറഞ്ഞു.
ഇന്ന് നമ്മുടെ പക്കലുള്ള 1,400 ൽ നിന്ന് ഈ സംഖ്യ വർധിക്കും. അത് ഉടൻ 2,000 ആയി ഉയരുമെന്നും അദ്ദേഹം ഒരു പരിപാടിയിൽ പറഞ്ഞു. വ്യോമസേനയിൽ ഇടത്തരം ഗതാഗത വിമാനമായ എയർബസ് സി 295 ന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് റഫാൽ ജെറ്റുകളെ സേനയിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങൾ, ചെറു ഡ്രോണുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവ എല്ലാം വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡ് മേധാവി ഷെറ പറഞ്ഞു. ഇതോടെ ഈ വിമാനങ്ങളുടെയും യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികളും കൂടും.
അതേസമയം ശേഷിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ സേനയുടെ ഭാഗമായ റഫാല്‍, സു 30, മിറാഷ് 2000എസ് എന്നീ പോര്‍വിമാനങ്ങള്‍ക്കൊപ്പം നില്ക്കാവുന്ന പോര്‍വിമാനങ്ങള്‍ മുഖ്യ ശത്രുക്കളായ പാക്കിസ്ഥാന് സേനയിലില്ലെന്നാണ് കരുതപ്പെടുന്നത്.
Discussion about this post