പ്രണബന്ധത്തിൽ നിന്ന് പിൻതിരിക്കാൻ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ വീട്ടുകാർക്കെതിരേ കേസ്. ബിഡിഎസ് വിദ്യാർഥിനിയായ യുവതിയെയാണ് വീട്ടുകാർ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഉൾപ്പടെ മൂന്ന് പേർക്കെതിരേ കേസെടുത്തു.
യുവതിയുടെ അച്ഛൻ ചെറുകര സ്വദേശി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ സ്വദേശി ഷഹീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യുന്നത് തടയാനാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളിയതെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
പ്രണയിച്ച യുവാവിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലായെന്ന് പറഞ്ഞാണ് ചെറുകര സ്വദേശികളായ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് എതിരു നിന്നത്.
പെൺകുട്ടിയെ ഹാജരാക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വീട്ടുകാർ തയ്യാറായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പെൺകുട്ടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.
മാനസികാസ്വാസ്ഥ്യം ഇല്ലാതിരുന്നിട്ടും കുത്തിവയ്പുകൾ നൽകുകയും മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തതിനാൽ ക്ഷീണിതയായ അവസ്ഥയിലായിരുന്നു പെൺകുട്ടി. തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി.
Discussion about this post