കൊൽക്കത്തയിൽ, ഹനുമാൻ ചാലിസ വിൽക്കുന്ന പുസ്തകശാല അടപ്പിച്ച് ബംഗാൾ പോലീസ്.കൊൽക്കത്ത പുസ്തകമേളയിൽ, ഞായറാഴ്ചയാണ് സംഭവം നടന്നത്.ഈ കടയിൽ കയറിയ ഒരു സംഘം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ, ഹനുമാൻ ചാലിസയുടെ വിൽപ്പന കണ്ട് പ്രതിഷേധിച്ചതോടെയാണ് പോലീസ് ഇടപെട്ട് കട അടപ്പിച്ചത്. കൽക്കത്ത സർവകലാശാലയിലെ ഇടതുപക്ഷ വിദ്യാർത്ഥികൾ, കാലത്തു മുതൽ സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി കടയുടെ മുന്നിൽ പ്രതിഷേധം തുടങ്ങിയിരുന്നു.ജ്ഞാന ഭാരതമെന്ന ഹൈന്ദവഗ്രന്ഥങ്ങൾ വിൽക്കുന്ന കടയുടെ മുന്നിൽ മാത്രമായിരുന്നു പ്രതിഷേധം. പുസ്തകമേളയുടെ അവസാനദിനം ആയിരുന്നതിനാൽ,സന്ദർശകരുടെ നല്ല തിരക്കുമുണ്ടായിരുന്നു.എന്നാൽ, കുറച്ചു കഴിഞ്ഞ് ഹനുമാൻ ചാലിസയുടെ വിൽപ്പന ആരംഭിച്ചപ്പോൾ എതിർത്ത പ്രക്ഷോഭകർ അത് തടയാൻ ശ്രമിച്ചു. ഇതേ തുടർന്ന്, കടയുടെ ഉടമകളും പ്രക്ഷോഭകരും തമ്മിൽ തർക്കമുണ്ടായപ്പോൾ പോലീസ് ഇടപെട്ട് കടയടച്ചു.
എന്നാൽ, ഇതോടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഇടപെടുകയായിരുന്നു. തൊട്ടപ്പുറത്ത് ഖുർആനും ബൈബിളും വിൽക്കുമ്പോൾ ഇല്ലാത്ത പ്രതിഷേധം, ഹനുമാൻ ചാലിസ വിൽക്കുമ്പോൾ എന്തിനാണെന്ന് ക്ഷുഭിതരായ വി.എച്ച്.പി പ്രവർത്തകർ ചോദിച്ചതോടെ നിശബ്ദരായ കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ കട തുറക്കാൻ അനുവാദം കൊടുക്കുകയായിരുന്നു.
Discussion about this post