ബംഗളൂരില്‍ പൗരത്വ പ്രതിഷേധ റാലിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കും പോലീസ് നോട്ടീസ് അയച്ചു .ഹൈദരാബാദ് എംപി അസാസുദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലായിരുന്നു ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായ സംഭവം എന്നാണ് സംഘാടകരുടെ വിശദീകരണം.
പാക് മുദ്രാവാക്യങ്ങള്‍ മുഴക്കിയ അമൂല്യം ലിയോന തീവ്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയാണെന്നാണ് പോലീസ് നല്കുന്ന സൂചന. ഇക്കാര്യം കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ആവര്‍ത്തിച്ചിരുന്നു.യുവതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയതോടെ അസദുദ്ദീന്‍ ഒവൈസി പരിഭ്രാന്തനായെന്നാണ് മാദ്ധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പരിപാടിയ്ക്കിടെ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ന്നത് അസാസുദ്ദീന്‍ ഒവൈസിയുടെയും സംഘാടകരുടെയും അറിവോടെയാണെന്നാണ് ആരോപണം.
എന്നാല്‍ തന്റെ പാര്‍ട്ടിയും മുദ്രാവാക്യം വിളിച്ച യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി പ്രതികരിച്ചു. ”ഈ ആളുകള്‍ക്ക് ഭ്രാന്താണ്,” എന്നാണ് പിന്നീട് ദേഷ്യത്തോടെ ഔവൈസി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘അവര്‍ക്ക് രാജ്യത്തോട് ഒരു സ്നേഹവുമില്ലെന്നും ഒവൈസി സൂചിപ്പിച്ചു.
‘സംഭവത്തെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള പ്രവൃത്തി ഒരിക്കലും അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞതായാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. അതേ സമയം, അമുല്യ ലിയോനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തു. പതിനാലു ദിവസത്തേക്ക് അമൂല്യ ലിയോനയെ കോടതി റിമാന്റു ചെയ്തു. കര്‍ണാടകയിലെ ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയിലെ പ്രാദേശിക നേതാവാണ് അമുല്യ ലിയോനയുടെ പിതാവ്. മകളുടെ പ്രവൃത്തികള്‍ തികച്ചും തെറ്റാണെന്ന് പിതാവും വ്യക്തമാക്കിയിരുന്നു.
പാക് മുദ്രാവാക്യങ്ങള്‍ മുഴക്കിയ അമൂല്യം ലിയോന തീവ്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയാണെന്നാണ് പോലീസ് നല്കുന്ന സൂചന. ഇക്കാര്യം കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ആവര്‍ത്തിച്ചിരുന്നു
Discussion about this post