In Facebook-നോയൽ ജോർജ്ജ്
എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരാൾ ചില കൂട്ടുകെട്ടിൽ എത്തിപ്പെടുന്ന കാണുമ്പോഴേ ഞാൻ ഏതെങ്കിലും രീതിയിലൊക്കെ വാർണിംഗ് ഹിന്റുകൾ കൊടുക്കാറുണ്ട്. ഒരുപക്ഷേ എന്റെ ചില പഴയ ബന്ധങ്ങളും സൗഹൃദങ്ങളും വഴിയാവാം നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ടത് തന്നെ.
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തി ചിലത് പറയാനുണ്ട്, പല തവണ പറഞ്ഞിട്ടുമുണ്ട്.
ആ മരണം സമൂഹത്തിന്റെയും വീട്ടുകാരുടെയും തലയിൽ കെട്ടി വെച്ചു മുങ്ങാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ സർക്കിളുകളിൽ നടക്കുന്ന ആദ്യത്തെ സംഭവങ്ങൾ അല്ല ഇത് എന്നു ഞാൻ ഓർമിപ്പിക്കുന്നു. ചില നവ സമരങ്ങളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചേർന്ന് കേരളത്തിൽ പോമോകൾ എന്നു ചിലരെങ്കിലും കളിയാക്കുന്നവർ അടക്കമുള്ള വലിയൊരു ചെയിൻ ആണിത്. ഒരു കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമായ, മാനവീയം വീഥിയിലും, ആർട്ട് ഗാലറിയിലും, സാഹിത്യ അക്കാദമി, നാടക അക്കാദമി പരിസരങ്ങളിലും, പയ്യനൂരും, എറണാകുളം ജട്ടിയിലും, പ്രൈഡ് മാർച്ചിലും, ഫിലിം ഡോകുമെന്ററി ഫെസിറ്റിവലുകളിലും, ലിട്രെചർ ഫെസ്റ്റിവലിലും തുടങ്ങി വളരെ ചുരുങ്ങിയ എന്നാൽ നല്ല വിസിബിലിറ്റി കിട്ടുന്ന ഇവന്റുകളിൽ സജീവമായിരുന്ന ചില കൂട്ടങ്ങൾ. ഞാൻ ആ കൂട്ടങ്ങളിലെ എല്ലാവരെയുമോ, ഭൂരിപക്ഷത്തെയോ ഇനി പറയുന്ന ഓർഗനൈസ്ഡ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ തയ്യാറല്ല, എങ്കിലും അറിഞ്ഞും അറിയാതെയും പലരും ഇത്തരം ദുഷ് ശക്തികളെ പ്രമോട്ട് ചെയ്യാറുണ്ട് ഇപ്പോൾ പോലും.
ആത്യന്തികമായി കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താൻ വേണ്ടിയുള്ള ഒരു പ്രധാന ഘടകമാണ് ഈ കൂട്ടങ്ങൾ എന്നു തിരിച്ചറിഞ്ഞു കൊണ്ടുതന്നെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിന്റെ പിന്നണിയിൽ സാമ്പത്തികമടക്കമുള്ള പിന്തുണകൾ നൽകുന്നുണ്ട്. മനുഷ്യ സംഗമവും അതുമായി നടന്ന ചർച്ചകളും അതിന്റെ ഉള്ളിൽ തന്നെ നടന്ന സംഭവങ്ങളുമെല്ലാം ഒരു ഉദാഹരണം മാത്രമാണ്. അതോടൊപ്പം കാണേണ്ട ഒന്നാണ് #metoo ക്യാമ്പയിന്റെ ഭാഗമായി വന്ന ചില തുറന്നു പറച്ചിലുകളും അതിനേക്കാൾ ഗുരുതരമായ പീഡോഫീലിയ ഗ്ലോറിഫിക്കേഷനും അതിനോട് ഉണ്ടായ അഭിമുഖ്യവും.
നവ മാധ്യമങ്ങളിലും മേലെ പറഞ്ഞ കൂട്ടങ്ങളിലും സജീവമായിരുന്ന നിങ്ങൾക്ക് സുപരിചിതരായിരുന്ന എത്ര പെണ്‍കുട്ടികളും ചില ആണ്‍കുട്ടികളും ഇതിന്റെ ഇടയിൽ അപ്രത്യക്ഷരായി എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. അനാർക്കിസം മുതൽ റിലീജിയസ് ഫണ്ടമെന്റലിസം വരെ കൈകാര്യം ചെയ്യാൻ അസാധ്യമായ മിടുക്കുള്ള ഒരു കോർ ടീം പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട് എന്ന് ബോധ്യത്തിൽ നിന്നാണ് ഞാൻ അടക്കം പലരും ഈ സർക്കിളിൽ നിന്ന് രക്ഷപ്പെട്ടത്. മാവോയിസ്റ്റ് ആയും, ഫെർട്ടേണിറ്റിക്കാരൻ ആയും, സിനിമാകാരൻ ആയും, സാഹിത്യകാരൻ ആയും, ലിബറൽ ആയും, അനാർക്കിസ്റ്റ് ആയും, മാർക്സിസ്റ്റ് ആയും എന്തിനു മുൻ എസ് എഫ് ഐ പോലുമായി മാറാനുള്ള ഫ്ലെക്സിബിൾ മോഡസ് ഒപ്രണ്ടി ഇവർക്കുണ്ട്. സിനിമ സാസ്കാരിക സാഹിത്യ മേഖലയിലെ സെലിബ്രിട്ടികളുമായുള്ള അടുത്ത ബന്ധം ഒരു അട്രാക്റ്റീവ് ഫാക്റ്റർ ആണ്. ഇങ്ങനെ അകർഷിക്കപ്പെടുന്ന ചിലരെയെങ്കിലും ഇനി ഒരിക്കലും മടങ്ങി പോകാൻ ആവാതവിധം ഇതിൽ ട്രാപ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ലൈംഗീക ബന്ധങ്ങളും, ലഹരി ഉപയോഗങ്ങളും ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാൽ ഒരാളുടെ ബലഹീനതകളെ, നിസ്സഹായവസ്ഥയെ, അറിവില്ലായ്മയെ ചൂഷണം ചെയ്ത് താൽപര്യങ്ങൾ നേടിയെടുക്കുമ്പോൾ അതൊരു ക്രിമിനൽ കുറ്റമാണ്.
ഒരു ഉദാഹരണം മാത്രം പറയാം, ഇന്ന് നവമാധ്യമങ്ങളിൽ സജീവമല്ലാത്ത എന്നാൽ മുൻകാലങ്ങളിൽ വലിയൊരു സാംസ്കാരിക നായകനായിരുന്നു ഒരു വ്യക്തി എന്റെ ജീവിതത്തിൽ കടന്ന് വന്നത് ഒരു എസ് എഫ് ഐ കാരനായിട്ടാണ്. അബദ്ധമായ ചില ധാരണകൾ കൊണ്ട് ഞാനന്ന് കരുതിയത് ഈ എസ് എഫ് ഐ ഏസ്റ്റാബ്ലിഷ്മെന്റ്ന്റെ ഉള്ളിലുള്ളതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം, ഇത്തരം നവ സമരങ്ങൾ ആണെന്നായിരുന്നു. മേൽ പറഞ്ഞ വ്യക്തിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് കൊല്ലത്തിന്റെ ഇടയിൽ അയാൾക്ക് പത്തോളം സെക്ഷ്വൽ റിലേഷൻസ് ഉണ്ടായിരുന്നു. ആ അരാജക ജീവിതത്തിലെ ചില ക്രൂരമായ വശങ്ങൾ പിന്നീട് പലരിലൂടെ പുറത്തു വന്ന് തുടങ്ങിയപ്പോഴാണ് അയാളുടെ സൗഹൃദം ഉപേക്ഷിക്കുന്നത്. കാമുകിമാരെ മർദ്ധിക്കുകയും വികൃതമായ ലൈംഗീക ചേഷ്ടകൾക്ക് നിർബന്ധിക്കുകയും ചെയ്ത് മടുക്കുമ്പോൾ പൊളിറ്റിക്കൽ ഇമ്യുണിറ്റിയുടെ ബലത്തിൽ അവരെ ഒഴിവാക്കും. താൻ ഒരു അബ്യുസീവ് റിലേഷനിൽ ആയിരുന്നെന്ന് ബോധ്യം ഒരിക്കലും ഇരകൾക്ക് തോന്നില്ല എന്നു മാത്രമല്ല അവർ ആ സ്ഫിയറിൽ നിന്ന് തന്നെ അദൃശ്യർ ആവുകയും ചെയ്യും.
സ്ത്രീകൾ മാത്രമല്ലാ, ഇതിനെല്ലാം ഇരകൾ ആവുന്നത്, ലിംഗ ന്യുനപക്ഷത്തിൽ ഉള്ളവരും പുരുഷന്മാരും ഈ തരത്തിലുള്ള പല സംഭവങ്ങളുടെ ആഘാതം പേറി ഇന്നും കടുത്ത മാനസിക സംഘർഷത്തിൽ ജീവിക്കുന്നവരുണ്ട്.
ഡിപ്രഷൻ ബാധിച്ചു ചികിത്സ നേടിയവരും, അബോർഷനു വിധേയരായി അതിന്റെ ഭാഗമായി മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും മുതൽ ആത്മഹത്യ ചെയ്തവർ മറ്റു ചിലരുണ്ട്. ആകർഷണീയമായ രാഷ്ട്രീയത്തിന്റെ മറപിടിച്ചു നടന്ന ഈ വേട്ടയാടൽ ഇപ്പോൾ കുറച്ചു കുറവുണ്ടായത് അത്ര സ്വഭാവികമല്ല.
കഴിഞ്ഞ കുറച്ചു കാലമായി, ഈ അപകടം തിരിച്ചറിഞ്ഞ ചിലർ നടത്തിയ ബോധപൂർവമായാ ഇടപെടലുകളുടെ ഭാഗമായി സർഫെയ്സ് ലെവലിലുള്ള ഈ മൃഗങ്ങളുടെ വേട്ടയാടലുകൾ ഇപ്പോൾ നിന്നിട്ടുണ്ട്. ചെറുതായെങ്കിലും അതിന്റെ ഭാഗമവാൻ സാധിച്ചിട്ടുണ്ട് എന്നതാണ് എനിക്ക് എന്റെ ഓർക്കാൻ ആഗ്രഹിക്കാത്ത ഭൂതകാലത്തോടുള്ള പ്രായശ്ചിത്തം.
കഴിഞ്ഞ ദിവസം നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട്, മരിച്ച ആൾ കൂടെ ജീവിക്കണം എന്നു കോടതിയോട് പറഞ്ഞ വ്യക്തിയുടെ ഒരു കമന്റ് ആണിത്. ഗാർഗിയുടെ നിലപാടുകൾ ഇതിനു മുമ്പ് പലപ്പോഴും ചർച്ച ആയതുകൊണ്ട് ഇതുപോലെ ഒരു വൃത്തികേട് എന്നെ സംബന്ധിച്ചു ഒരു അത്ഭുതമല്ല. don’t be our father’s, question of agency, അപരന്റെ അപരത്വം, സ്വത്വവും പ്രതിസന്ധിയും തുടങ്ങി ഒരു അനവസരത്തിൽ എടുത്തു അലക്കുന്ന ഒരുപാട് ഊളതരങ്ങൾ ഇതോടു ബന്ധിപ്പിച്ചു ഒരുത്തനെയും ഇവിടെ ഞാൻ കാതിരിക്കുന്നില്ല. ഇത്രെയും പറഞ്ഞത് ഇപ്പോഴും ഈ കുട്ടങ്ങളിൽ പെട്ട് പോവുന്നവരും, പോയവരും പോകാൻ സാധ്യത ഉള്ളവരും ഉണ്ട് എന്നത് കൊണ്ടുമാത്രമാണ്.
https://www.facebook.com/photo.php?fbid=277421806721552&set=a.107221913741543&type=3&theater
Discussion about this post