പ്രിയങ്ക വാദ്രയും ശൈലജ ടീച്ചറുമൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് പ്രയങ്ക വദേരയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ വാര്യർ. അന്യ സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി പ്രിയങ്കാ വദേര ഏര്‍പ്പെടുത്തിയിരിക്കുന്ന ബസുകളാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും അവകാശപ്പെട്ടുള്ള ചിത്രങ്ങളിലെ വസ്തുത പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.
മെയ് 16നാണ് യു.പിയില്‍ അതിഥി തൊഴിലാളികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ ആയിരം ബസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി പ്രിയങ്കാ വദേര പ്രഖ്യാപിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് അനുമതിയും ആവശ്യപ്പെട്ടു. ബസുകള്‍ യു.പി അതിര്‍ത്തികളില്‍ തയ്യാറായി നില്‍ക്കുകയാണെന്ന വിവരം പ്രിയങ്ക പിന്നീട് വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ നൂറ് കണക്കിന് ബസുകള്‍ ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബസുകളാണെന്നും യോഗിയുടെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും ആയിരുന്നു അവകാശവാദം. എന്നാല്‍, അന്യ സംസ്ഥാന തൊഴിലാളികളുമായോ പ്രിയങ്കാ വദേരയുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം. കുംഭമേളയ്ക്കിടെ കഴിഞ്ഞ വര്‍ഷം പ്രയാഗ് രാജില്‍ നിന്നുള്ളതാണ് ഈ ചിത്രം. 500 ബസുകളുടെ നീണ്ട പരേഡുമായി യു.പി സര്‍ക്കാര്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ചിത്രമാണിത്.
2019 ഫെബ്രുവരിയില്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ദ ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 3.2 കിലോമീറ്റര്‍ നീണ്ട ബസ് പരേഡ് നടത്തിയായിരുന്നു സര്‍ക്കാര്‍ അന്ന് ഗിന്നസ് നേട്ടം കരസ്ഥമാക്കിയത്. 500 ബസുകള്‍ ഏര്‍പ്പെടുത്തിയായിരുന്നു ഇത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയങ്ക വാദ്രയും ശൈലജ ടീച്ചറുമൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? രണ്ടുദിവസം മുമ്പ് അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്ക് ആയിരം ബസ്സുകൾ അയക്കാം എന്ന് വീരവാദമടിച്ച പ്രിയങ്ക വാദ്രയോട് , ആയിക്കോട്ടെ ബസിന്റെ ഡീറ്റെയിൽസ് തരൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി നൽകി.
തന്റെ ഓഫർ യുപി മുഖ്യമന്ത്രി സ്വീകരിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രിയങ്ക ചിന്തിച്ചിരുന്നില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം കോൺഗ്രസിന്റെ ഓഫർ യുപി മുഖ്യമന്ത്രി നിഷേധിക്കുന്നു എന്ന പ്രചാരണം നടത്താനായിരുന്നു പദ്ധതി.
യോഗി ആദിത്യനാഥ് തിരിച്ച് ചെക്ക് വെച്ച് കൊടുത്തതോടെ ആയിരം ബസ്സുകളുടെ വിശദാംശങ്ങൾ നൽകാൻ പ്രിയങ്കാ വാദ്ര നിർബന്ധിതയായി. അങ്ങനെ കോൺഗ്രസുകാർ നൽകിയ ബസ്സുകളുടെ ലിസ്റ്റിൽ ഇരുചക്രവാഹനങ്ങൾ മുതൽ ഓട്ടോറിക്ഷയും ഗുഡ്സ് വാഹനങ്ങളും ഒക്കെ ഇടം പിടിച്ചു.
ഈ ദുരന്തകാലത്ത് രാജ്യത്തെവിടെയും ജനങ്ങൾക്കിടയിൽ ഒരു പ്രവർത്തനത്തിനും കാണാതിരുന്ന കോൺഗ്രസുകാർ കാര്യങ്ങൾ നിയന്ത്രണത്തിലേക്ക് വരുമ്പോൾ എന്തെങ്കിലും ചെയ്തു എന്നു വരുത്താൻ നടത്തിയ നാടകമാണ് ചീറ്റി പോയത്.
പ്രിയങ്ക വാദ്രയുടെ വാക്ക് വിശ്വസിച്ച് ഡൽഹി യുപി അതിർത്തിയിൽ എത്തിയ ആയിരക്കണക്കിന് പാവങ്ങൾ വലഞ്ഞു എന്നതാണ് സത്യം. മലയാളികൾക്ക് ഇതൊരു പുതുമയല്ല. നമ്മൾ കെപിസിസിയുടെ ആയിരം വീട് നാടകം മുൻപേ കണ്ടതാണല്ലോ.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3860747090633695/?type=3&__xts__%5B0%5D=68.ARA35OmhMEUvnZ-6ZZhD4p1NQ5bwquXtfGZE2aIsQo0EIcwNGBkbswqId4hvSPGlAISbYUoUFulX-Ri0ca0cyxBfDkzUoEoNam9nvn7ffkzlRJdWPZeX9uEJcNO_9EOTcG0DMd9IKWxhNmvmLkdlxoMQjDMGKmdkC3Zjv-3kzpLwyOZRf3iJoAGZ3-pM7aFDSGaSJBIX1stguKb0nFF1s2Z2NtiJPIDByRNGZICayssi4DHnirTyCK4R2w5aca-5uHCXFs-DV0_HrQhDs1adfISiObRjuuqkyiuGywdeEMGh0lWg5bPaGm20Nln4KABEt8fdft2GH3_6tGjPxcqPuWleiw&__tn__=-R
Discussion about this post