ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിക്കു കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്. ജൂലൈ ഒമ്പതുവരെ ഹോം ഐസൊലേഷനില്‍ തുടരാന്‍ സിംഗ്വിയോടു നിര്‍ദേശിച്ചു.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപി കൂടിയായ സിംഗ്വിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. എല്ലാവരും നെഗറ്റീവാണെന്നാണു റിപ്പോര്‍ട്ട്.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കൂടിയായ സിംഗ്വി ഈ മാസം 23 വരെ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകളില്‍ വാദിച്ചിരുന്നു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്കും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്നും കൊറോണ സ്ഥിരീകരിച്ചിരുന്നു. സത്യേന്ദര്‍ ജയ്ൻ രോഗമുക്തി നേടി.
Discussion about this post