റിപ്പബ്ലിക് ചാനലിനെതിരെയും എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിക്കെതിരെയും ചാർജ് ചെയ്തിരുന്ന എഫ്ഐആറുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി.പാൽഘറിലെ ആൾകൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാർത്ത സംപ്രേഷണം ചെയ്തതിനെ തുടർന്ന് ആ വാർത്താ വർഗീയത വളർത്തുന്നവയാണെന്ന് ആരോപിച്ചാണ് അർണബ് ഗോസ്വാമിക്കെതിരെയും റിപ്പബ്ലിക് ചാനലിന് എതിരെയും പരാതികൾ ഉയർന്നത്.വാർത്തകളിൽ വർഗീയതക്ക് പ്രാധാന്യം നൽകുന്നതൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആറുകൾ റദ്ദാക്കിയത്.
കോടതി വിധി വന്നതിന് ശേഷം തനിക്കു വേണ്ടി കോടതിയിൽ വാദിച്ച ഹരീഷ് സാൽവെയോടും മിലിന്ദ് സാത്തെയോടും അർണബ് തന്റെ നന്ദി രേഖപ്പെടുത്തി.അർണബ് റിപ്പോർട്ട് ചെയ്ത വാർത്തകൾ വർഗീയ ലഹളയിലേക്ക് നയിക്കുന്നതാണെന്ന് കോൺഗ്രസ് പിന്തുണയോടെ കേസെടുത്ത മഹാരാഷ്ട്ര സർക്കാരിനു വേണ്ടി അഭിഭാഷകനായ കപിൽ സിബൽ വാദിച്ചു.എന്നാൽ, പ്രഥമദൃഷ്ട്യാ വാദത്തിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Discussion about this post