ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയ അയോധ്യയിലെ രാമക്ഷേത്രം ക്ഷേത്രശിൽപികളായ സോംപുര കുടുംബം നിർമിക്കും. 30 വർഷം മുമ്പ്, വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് സിംഗാലിനൊപ്പം രാമക്ഷേത്രം ഉയരേണ്ട സ്ഥലം സന്ദർശിച്ചതു മുതൽ, ക്ഷേത്ര നിർമാണത്തിന്റെ പ്രവർത്തനങ്ങൾ താൻ ആരംഭിച്ചിരുന്നുവെന്ന് കുടുംബനാഥനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കുന്നു.ഗുജറാത്തിലെ പട്യാല നിവാസികളാണ് സോംപുര കുടുംബം. ക്ഷേത്രനിർമ്മാണത്തിൽ ഇവരുടെ പ്രവൃത്തി പരിചയമെന്നത്തിന്റെ ദൈർഘ്യം, കഴിഞ്ഞ പതിനഞ്ചു തലമുറയാണ്.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാലും തന്റെ ആരോഗ്യം അനുവദിക്കാത്തതിനാലും രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ചന്ദ്രകാന്ത് സോംപുര ദുഃഖത്തോടെ കൂട്ടിച്ചേർക്കുന്നു.രാമക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് ചന്ദ്രകാന്ത് സോംപുരയുടെ മകനായ ആശിഷ് സോംപുരയാണ്. ഇന്ത്യയിലും വിദേശത്തുമായുള്ള ഇരുന്നൂറോളം ക്ഷേത്രങ്ങളുടെ ശില്പികളാണ് സോംപുര കുടുംബം. മഥുരയിലെ കൃഷ്ണ ജന്മസ്ഥാനും, ഗുജറാത്തിലെ സോംനാഥ് ക്ഷേത്രവും, ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത് സോംപുര കുടുംബമാണ്.
Discussion about this post