കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂര്‍ ക്ഷേത്ര നാലമ്പലത്തില്‍ പ്രവേശിച്ച സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് നൽകിയ പരാതിയിലാണ് നടപടി.
നിയന്ത്രണം നിലനില്‍ക്കെ വിലക്ക് ലംഘിച്ച് ദര്‍ശനം അനുവദിക്കാന്‍ പാടില്ലായിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് നിസ്സംഗത കാട്ടി. വിഷയം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി നിര്‍ദേശം നല്കി.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്, മരുമകള്‍, ദേവസ്വത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഇല്ലാതിരിക്കെ കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചെന്നാണ് പരാതി ഉയര്‍ന്നത്.
Discussion about this post