വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് പുരസ്കാരം നൽകി ആദരിച്ച് ട്രംപ് സർക്കാർ. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്നതിലും ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചത് നരേന്ദ്രമോദിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദേഹത്തിന് ഈ പുരസ്‌കാരം ട്രംപ് സർക്കാർ നൽകിയിട്ടുള്ളത്.
തിങ്കളാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ’ബ്രിയനിൽ നിന്നും പ്രധാനമന്ത്രിക്ക് വേണ്ടി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിംഗ് പുരസ്‌കാരം സ്വീകരിച്ചു. ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കി നിർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പുരസ്‌കാരം നൽകിയതിനു ശേഷം റോബർട്ട് ഒ’ബ്രിയൻ ട്വീറ്റ് ചെയ്തു. മറ്റ് രാഷ്ട്ര തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് ലീജിയൺ ഓഫ് മെറിറ്റ്.
ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും മുൻ ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും അമേരിക്ക ഈ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ അംബാസഡർമാരാണ് പുരസ്‌കാരം സ്വീകരിക്കാനെത്തിയത്.
Discussion about this post