തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ചനിലയില്‍. കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്ന നിഗമനം പൊലീസിനുണ്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആതിരയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഭര്‍തൃമാതാവിന്റെ മരണം.
ജനുവരി 15നാണ് വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രം പിന്നിട്ട ശേഷം ആതിര എന്ന 24കാരി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറത്തതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.
ഇതിനു പുറമെ ആതിരയുടെ കൈഞരമ്പുകളിലും മുറിവുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെങ്കിലും വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആതിരയുടെ കുടുംബം ആരോപണമുന്നയിക്കുന്ന സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭര്‍തൃമാതാവിന്റെ മരണം.
സൗദിയും ദുബായും സഹായം നൽകുന്നത് നിർത്തി , വാക്സിൻ വാങ്ങാൻ പോലും പണമില്ലാതെ പാകിസ്ഥാൻ
ആതിരയുടെ മരണത്തില്‍ ഇതുവരെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഭര്‍ത്താവുമായി ആതിരയ്ക്ക് പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഭര്‍തൃമാതാവായ ശ്യാമള ഇടയ്ക്കിടെ വഴക്കിട്ട് വീട്ടില്‍ നിന്ന് പോകാറുണ്ടായിരുന്നുവെന്ന് ആതിരയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
Discussion about this post