കൊച്ചി: കഞ്ചാവ് വലിച്ച ശേഷമാണ് കൂട്ടുകാര്‍ ആക്രമിച്ചതെന്നു കളമശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി. കഞ്ചാവ് ലഹരിയില്‍ കൊടിയ മര്‍ദ്ദനമാണ് സുഹൃത്തുക്കള്‍ നടത്തിയത്. ‘എന്നെയും വലിക്കാന്‍ നിര്‍ബന്ധിച്ചു. പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല. വലിക്കാതിരുന്നതിനും തല്ലി..’
‘കൂട്ടുകാര്‍ ഒന്നടങ്കം വളഞ്ഞിട്ട് ചവിട്ടി കൂട്ടുകയായിരുന്നു. പലതവണ കുനിച്ച് നിര്‍ത്തി മുതുകില്‍ കുത്തി. ഉയര്‍ന്ന് ചാടി ദേഹത്ത് ചവിട്ടി. കൈകള്‍ പിടിച്ച് തിരിച്ചു. കുഴഞ്ഞു വീഴുമ്പോള്‍ ആര്‍ത്തട്ടഹസിച്ച് മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ്. കേസില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി ഇപ്പോള്‍ വ്യാജ പ്രചാരണം നടത്തുകയാണ്.’
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍
‘പെണ്‍കുട്ടിയെ കളിയാക്കിയതിനാണ് മര്‍ദ്ദനമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് നുണയാണ്. കേസ് മറ്റൊരു വഴിക്ക് തിരിച്ചു വിടാനും തല്ലിയതിന് ന്യായീകരണം കണ്ടെത്താനുമാണ് ഇങ്ങനെ പറയുന്നത്’ – സമാനതകളില്ലാത്ത ആക്രമണത്തെക്കുറിച്ചാണ് കളമശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി വിവരിക്കുന്നത്.
മര്‍ദ്ദനമേറ്റ് അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയിലായപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് . ആദ്യം മരുന്ന് വാങ്ങിച്ച് തിരികെ പോന്നു. തീര്‍ത്തും ബുദ്ധിമുട്ട് ആയതോടെ ആലുവയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഇപ്പോള്‍ ചികിത്സ തുടരുകയാണ് . കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.മര്‍ദിച്ച സംഘത്തില്‍പ്പെട്ട ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും.
കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍
തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. അതേസമയം മർദ്ദിച്ച കുട്ടികൾ ഇപ്പോൾ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആഹാരം പോലും കൊടുക്കാതെ മർദ്ദിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ ആഹാരം കഴിക്കുന്നതിന്റെ ഫോട്ടോ പൊലീസുകാരിൽ ഒരാൾ പോസ്റ്റ് ചെയ്തതോടെ ഇതും പൊളിഞ്ഞു
Discussion about this post