ഡൽഹി: വാക്സിൻ വിരുദ്ധത പ്രചരിപ്പിച്ച എൻഡിടിവി എഡിറ്റർ ശ്രീനിവാസൻ ജയിൻ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. തന്റെ ട്വീറ്റ് വസ്തുതാവിരുദ്ധമാണെന്നും അത് ജനങ്ങൾക്കിടയിൽ വാക്സിൻ വിമുഖതയ്ക്ക് കാരണമാകുമെന്നും നിരവധി പേർ ചൂണ്ടിക്കാട്ടിയതായി ജയിൻ വ്യക്തമാക്കി. കൊവാക്സിന്റെ ആദ്യ ബാച്ചുകൾ ശരിയായ ഗുണനിലവാരമുള്ളവ ആയിരുന്നില്ലെന്നായിരുന്നു ജയിന്റെ ആദ്യ ട്വീറ്റ്.
താൻ ട്വീറ്റ് പിൻവലിക്കുകയാണെന്നും ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ജയിൻ അറിയിച്ചു. തന്റെ ട്വീറ്റുകൾക്ക് എൻഡിടിവിയുമായി ബന്ധമില്ലെന്നും അവ തികച്ചും വ്യക്തിപരമായിരുന്നുവെന്നും ജയിൻ വിശദീകരിച്ചു. എൻഡിടിവി ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും താനും അതിന് എല്ലാ പിന്തുണയും അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CLARIFICATION/APOLOGY: As many have rightly pointed out, an initial Tweet I sent out based on Dr NK Arora’s interview did not make it explicitly clear that the initial batches of Covaxin found substandard did not make their way into the vaccination programme. 1/n
— Sreenivasan Jain (@SreenivasanJain) August 3, 2021
എന്നാൽ ജയിന്റെ ട്വീറ്റുകൾ ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ഇത് ഇന്ത്യയെ അപമാനിക്കാനുള്ള ടൂൾ കിറ്റിന്റെ ഭാഗമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നു. രാജ്യം കൊവിഡ് പ്രതിരോധത്തിന്റെ നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലെ ഇത്തരം പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ വാക്സിൻ വിമുഖതയ്ക്ക് കാരണമാകുമെന്നും അതിനാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അഭിപ്രായങ്ങൾ പ്രവഹിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ വാക്സിൻ ഉപദേശക സമിതി മേധാവി ഡോക്ടർ എൻ കെ അറോറയുടെ വാക്കുകൾ വളച്ചൊടിച്ചായിരുന്നു ശ്രീനിവാസന്റെ പ്രചാരണം. ശ്രീനിവാസൻ ജയിന്റെ വാക്കുകൾ ഡോക്ടർ അറോറ നിഷേധിച്ചതോടെ എൻഡിടിവിയും പുലിവാല് പിടിച്ചിരിക്കുകയാണ്.
Discussion about this post