തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കളായ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി പ്രതി ചേര്‍ത്തു. ഇതോടെ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തവരുടെ എണ്ണം 18 ആയി.
കേസിന്റെ വിശദവിവരങ്ങളെക്കുറിച്ച് ഇരിങ്ങാലക്കുട കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. കേസിലെ മുഖ്യപ്രതികളിലൊരാളായ സൂപ്പര്‍ മാര്‍ക്കറ് മാനേജര്‍ റെജിയെ പൊലീസ് ഇന്ന് അറസ്റ്റു ചെയ്തിരുന്നു.
കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post