കോഴിക്കോട്: ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായിരുന്നു. തുടര്‍ന്നാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇതിനിടെ ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി.
ഒരു മാസത്തിനിടെ നൂറോളം പേര് ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചയുടന്‍ ശനിയാഴ്ച ബി.ജെ.പി നേതാക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഫ്ളാറ്റ് പൂട്ടണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാര്‍ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പ്രതിഷേധക്കാരില്‍ നിന്ന് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയെടുത്തത്. പ്രതികളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടേയും കയ്യേറ്റ ശ്രമം ഉണ്ടായി.
പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ കക്കയം തലയാട് വനമേഖലയില്‍ ഒരു രഹസ്യകേന്ദ്രത്തില്‍ പ്രതികളുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെ അര്‍ധരാത്രിയോടെ കേന്ദ്രം വളയുകയായിരുന്നു. പോലീസിനെ ആക്രമിച്ച് ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പിറകെ ഓടി ബലപ്രയോഗത്തിലൂടെ സാഹസികമായാണ് കീഴടക്കിയത്.
48 മണിക്കൂറിനകം മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ കഴിഞ്ഞത്കോഴിക്കോട് സിറ്റി പൊലീസിന് വന്‍നേട്ടമായി. അന്വേഷണ സംഘത്തില്‍ എ.സി.പി കെ.സുദര്ശന് പുറമെ ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്, എസ്.ഐ സുനില്‍കുമാര്‍, എസ്.ഐ ഷാന്‍, എസ്.ഐഅഭിജിത്, ഡെന്‍സാഫ് അഗങ്ങളായ എ.എസ്.ഐ വാഫി, അഖിലേഷ്, ജോമോന്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.
Discussion about this post