തിരുവനന്തപുരം : എം.ജി യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കാമ്പസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ പിന്നില്‍ നിന്ന് ചവിട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നു. വനിതാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്.എഫ്.ഐയുടെ നടപടി സോഷ്യല്‍ ഫാസിസമെന്ന് എ.ഐ.എസ്.എഫ് കോട്ടയം ജില്ലാകമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നാല്‍ അക്രമരാഷ്ട്രീയം ആണെന്ന പാഠമാണ് എസ്.എഫ്.ഐ നിരന്തരം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വിളിക്കുന്ന മുദ്രാവാക്യങ്ങളോടും ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങളോടും ഒട്ടും കൂറ് പുലര്‍ത്താത്ത ഇത്തരം ഫാസിസ്റ്റ് സമീപനങ്ങള്‍ എസ്.എഫ്.ഐയെ ഇടതുപക്ഷത്തിനു തന്നെ അപമാനകരമാക്കുന്നവെന്നും എ.ഐ.എസ്.എഫ് ആരോപിക്കുന്നു.
ഇതിനു പിറകെ എസ്.എഫ്.ഐ എറണാകുളം ജില്ലാ നേതാക്കള്‍ക്കെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം പരാതി നല്കി. അസഭ്യം പറഞ്ഞ് ദേഹത്ത് കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രം വലിച്ചു കീറാനുള്ള ശ്രമം നടന്നു. തലയ്ക്കു പുറകിലും കഴുത്തിനു പുറകിലും അടിച്ചു. നടുവിന് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു.
മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലിന് എതിരെ എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ നിറുത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്. അതേസമയം സെനറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയം നേടി 30 സീറ്റില്‍ 30ഉം എസ്.എഫ്.ഐ നേടി.
Discussion about this post