തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ആരോപണവിധേയനായ ബാർ കോഴക്കേസിൽ അന്വേഷണം. ക്രൈംബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചത്. എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ പണം പിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശത്തിലാണ് അന്വേഷണം.
അനുകൂല മദ്യനയത്തിനായി ബാർ ഉടമകളിൽ നിന്നും 25 കോടി രൂപ പിരിച്ച് നൽകാൻ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ബാർ ഉടമകളുടെ സംഘടനയുടെ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ മന്ത്രി ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് അന്വേഷണം.
ഓരോ ബാറുടമയും രണ്ടര ലക്ഷം പിരിച്ച് നൽകണം എന്നാണ് ശബ്ദസന്ദേശത്തിൽ ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം അനുകൂല മദ്യ നയം സർക്കാർ നടപ്പിലാക്കുമെന്നും ശബ്ദസന്ദേശത്തിൽ അദ്ദേഹം പറയുന്നു. എന്നാൽ ശബ്ദസന്ദേശം പുറത്തുവന്നതോടെ ആരോപണം ബാറുടമകളുടെ സംഘടന തള്ളുകയായിരുന്നു. സംഘടനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാനാണ് പണപ്പിരിവ് എന്നാണ് വാദം.
ഡ്രൈ ഒഴിവാക്കൽ, ബാറുകളുടെ പ്രവർത്തന സമയം കൂട്ടൽ തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് മദ്യം നയം തിരുത്തി സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങിയിരുന്നത്. എന്നാൽ കോഴ ആരോപണം ഉയർന്നതോടെ ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയിരിക്കുകയാണ്.
Discussion about this post