കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്- മോൾനുപിരാവിർ ആന്റിവൈറല്‍ ഗുളിക-യ്ക്ക് അടിയന്തര ഉപയോഗ അംഗീകാരം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റര്‍ജി ഗ്രൂപ്പ് ചെയര്മാന് സിഎസ്ഐആര്‍ ഡോ. രാം വിശ്വകര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് രോഗം ഗുരുതരമാകാനും ആശുപത്രിയിൽ പ്രവേശിക്കപ്പെടാനും സാദ്ധ്യത ഉള്ള മുതിർന്ന രോഗികൾക്ക് വേണ്ടിയാണ് ഈ ഗുളികകള്‍ തയ്യാറാക്കിയിരിക്കുന്നത്.
മഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗമായി കോവിഡ് മാറുന്ന സാഹചര്യത്തിൽ വാക്സിനുകളേക്കാള്‍ ഗുളികകളാണ് പ്രധാനം. കോവിഡ് വൈറസിന്റെ ശവപ്പെട്ടിയിൽ ശാസ്ത്രത്തിന്റെ അവസാനത്തെ ആണിയാണ് മരുന്ന്. മോൾനുപിരാവിർ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ എന്ന് രാം വിശ്വകര്‍മ പറഞ്ഞു. മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് തുടക്കത്തിൽ 2000 മുതല്‍ 4000 വരെയാവും ചെലവ് പിന്നീട് ഇത് 1000,600,500 രൂപ വരെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post