ഗുവാഹട്ടി: അസമിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ. ഉദൽഗുരി സ്വദേശിയായ ഹരീജ് അലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയെ രക്ഷിച്ച പോലീസ് വീട്ടുകാർക്കൊപ്പം വിട്ടു.
ഒരു വർഷം മുൻപായിരുന്നു പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായത്. സമൂഹമാദ്ധ്യമം വഴിയായിരുന്നു ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ബിപിൻ കലിത എന്ന പേരിലായിരുന്നു ഹരീജ് അലി പെൺകുട്ടിയുമായി അടുത്തത്. ഇയാൾ ഹിന്ദുവാണെന്ന് പെൺകുട്ടിയും വിശ്വസിക്കുകയായിരുന്നു.
ഇതിനിടെ ഇയാൾ നേരിട്ട് കാണാനെന്ന വ്യാജേന പെൺകുട്ടിയുടെ സ്ഥലത്ത് എത്തി. ഇവിടെ നിന്നും പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ട് പോകുകയായിരുന്നു. സുഹൃത്തിനെ കാണാനെന്ന പേരിൽ പുറത്ത് പോയ പെൺകുട്ടിയെ പിന്നീട് തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് ആണെന്ന് വ്യക്തമായത്. ഇതോടെ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിക്കുകയായിരുന്നു.
യുവാവിനൊപ്പം പോയ പെൺകുട്ടി അടുത്തിടെ ഒരു ചായക്കടയിൽ ദിവസ വേദനത്തിനായി ജോലി ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് എത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.
Discussion about this post