കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി.
ആലുവ-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ എന്ന ബസിന്റെ കണ്ടക്ടർ സജു തോമസിനെതിരെയാണ് നടപടി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 20 ദിവസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആലുവ സർക്കാർ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നുവെന്നറിയിച്ച് നാദിറയെന്ന സ്ത്രീയെ കണ്ടക്ടർ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇവർക്ക് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കാണ് പോകേണ്ടിയിരുന്നത്. ഇവർ നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥരുടെ നടപടി.
Discussion about this post