ന്യൂഡൽഹി: 2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യം മുൻ നിർത്തി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവാക്കളിലാണെന്ന തിരിച്ചറിവോടു കൂടെ സാങ്കേതിക സംരംഭങ്ങൾ തുടങ്ങാൻ 50 വർഷത്തെ കാലാവധിയിൽ നിസ്സാര പലിശ നിരക്കിലോ പലിശ രഹിതമായയോ ഉള്ള ലോണുകൾ അനുവദിക്കാൻ ഒരു ലക്ഷം കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത് .
ഇത് കൂടാതെ വികസിത് ഭാരതിൻ്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഓരോ സംസ്ഥാനങ്ങളിലും വളർച്ചയും വികസനവും പ്രാപ്തമാക്കുന്ന നിരവധി പരിഷ്കാരങ്ങൾ ആവശ്യമാണ് എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ഇതിനു വേണ്ടി സംസ്ഥാന സർക്കാരുകളുടെ അത്തരം പദ്ധതികളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി 50 വർഷത്തെ പലിശ രഹിത വായ്പയായി 75,000 കോടി രൂപയും ഈ വർഷം വകയിരുത്തിയിട്ടുണ്ട്.
തുടർന്ന് ഇനി വരാൻ പോകുന്ന ജൂലൈയിലെ സമ്പൂർണ ബജറ്റിൽ, മോദി സർക്കാരിന്റെ ‘വികസിത് ഭാരത് ‘ സങ്കല്പത്തിനെ മുൻ നിർത്തി കൂടുതൽ വിശദാംശങ്ങളോട് കൂടിയ പുതുക്കിയ രൂപരേഖ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ തന്നെ ജയിക്കും എന്ന അചഞ്ചലമായ ആത്മവിശ്വാസ പ്രകടനത്തിനും ഇതോടു കൂടി സഭ വേദിയായി
ചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് ഈ വർഷത്തേക്കോ അടുത്ത വർഷത്തേക്കോ എന്തിന് അടുത്ത ദശകത്തേക്കോ ഉള്ള പദ്ധതികൾ എന്നതിനേക്കാൾ കൂടുതൽ, നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്യുന്ന 2047 ലെ വികസിത ഇന്ത്യ എന്ന സങ്കപത്തെ യാഥാർഥ്യത്തിലേക്ക് എത്തിക്കുവാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണെന്ന് തീർച്ചയായും പറയേണ്ടി വരും
Discussion about this post