ചെന്നൈ: സേവാ ഭാരതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ കൂട്ടം യു ട്യൂബ് ചാനൽ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ സേവാഭാരതി അധ്യക്ഷന്‍ രബു മനോഹര്‍ നല്കിയ മാനനഷ്ടക്കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
തമിഴ്നാട്ടിലെ സാത്താന്‍കുളത്ത് 2020 ജൂലൈയില്‍ ജയരാജ്, ബെനികക്സ് എന്നീ യുവാക്കളുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുട്യൂബിലൂടെ പുറത്തുവിട്ട വാര്‍ത്തയിലാണ് സേവാഭാരതിക്കെതിരായ തെറ്റായ ആരോപണങ്ങൾ കറുപ്പർ കൂട്ടം ഉന്നയിച്ചത്. ഇതിനെ തുടർന്ന് തമിഴ്നാട്ടില്‍ വലിയ രീതിയിൽ പ്രകോപനങ്ങൾ ഉണ്ടായി. തുടർന്ന് വ്യാജ ആരോപണമാണ് ഉന്നയിക്കുന്നത് എന്ന് കാണിച്ച് 2020ലാണ് രബു മനോഹര്‍ മാനനഷ്ടഹര്‍ജി നല്‍കിയത്.
കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ ചാനലിനോട് വിശദീകരണം തേടിയെങ്കിലും അവര്‍ അത് നല്കുന്നതില് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഒരു കോടി രൂപയെന്ന ഭീമമായ നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്.
2020 ജൂണ്‍ 19ന്, കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത പി.ജയരാജും മകന് ജെ.ബെനിക്സും കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും . പോലീസ് കസ്റ്റഡിയിലിരിക്കെ, അച്ഛനും മകനും ലൈംഗികാതിക്രമടക്കമുള്ള പീഡനവും അനുഭവിച്ചെന്നുമാണ് വിവരം. ഇത് അന്നത്തെ എ ഐ എ ഡി എം കെ സർക്കാരിനെതിരെ വലിയ ജനരോഷം ഉയരുവാൻ കാരണമായിരുന്നു.
Discussion about this post