തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസിലർ. വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു കലോത്സവം നിർത്തിവച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ മുഴുവൻ പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും വിസി അറിയിച്ചു.
കലോത്സവം നിർത്തിവച്ച സാഹചര്യത്തിൽ തുടർമത്സരങ്ങൾ ഉണ്ടാകില്ല. ഇതുവരെ കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. സമാപനസമ്മേളനവും ഉണ്ടാകില്ലായെന്നും സർവ്വകലാശാല വ്യക്തമാക്കി. ഇന്നലെയാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിസിയ്ക്ക് പരാതി നൽകിയത്.
സർവ്വകലാശാല കലോത്സവം ആരംഭിച്ച നാൾ മുതൽ തന്നെ വലിയ പ്രശ്‌നങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇൻതിഫാദ എന്ന പേരു മുതൽ പ്രശ്‌നങ്ങൾ ആയിരുന്നു. കലോത്സവ വേദികൾ എല്ലാം സംഘർഷ വേദികൾ ആകുന്ന സ്ഥിതി വിശേഷവും ഉണ്ടായിരുന്നു. ഇതിനിടെ കോഴ ആരോപണം ഉയരുകയും വിധികർത്താക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കലോത്സവം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
Discussion about this post