ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധി ഗൂഢാലോചന നടത്തി എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്കാ ഗാന്ധി റായ് ബറേലിയിൽ മത്സരിക്കുവാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ രാഹുൽ ഗാന്ധി അതിന് അനുവദിച്ചില്ലെന്നുമാണ് ആചാര്യ പ്രമോദ് കൃഷ്ണം വ്യക്തമാക്കിയത്. ഇതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിലെ പ്രിയങ്കാ അനുകൂലികളായ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ അമർഷം പുകയുകയാണെന്നും, ജൂൺ 4 ന് ശേഷം പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും പ്രമോദ് കൃഷ്ണം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവമമാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വയനാടിന് പുറമേ രണ്ടാംസീറ്റായാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത്. ദിവസങ്ങളുടെ സസ്പെൻസുകൾ അവസാനിപ്പിച്ചുകൊണ്ടാണ് വെള്ളിയാഴ്ച കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വീണ്ടും രാഹുൽ ഗാന്ധി അമേഠിയിലേക്ക് എത്തുമെന്നും സോണിയാ ഗാന്ധി മത്സരിക്കാത്ത ഒഴിവിൽ പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്നുമാണ് പ്രതീക്ഷിച്ചെങ്കിലും രാഹുൽ ഗാന്ധി റായ് ബറേലി തിരഞ്ഞെടുക്കുകയും സ്മൃതി ഇറാനിയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്തുനിൽക്കുന്ന കിഷോരി ലാൽ ശർമ്മയെ നിയോഗിക്കുകയുമാണ് ചെയ്തത്
Discussion about this post