തിരുവനന്തപുരം:പുതിയൊരു നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞനിറം നിർബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കാനാണ് പുതിയ തീരുമാനം.
ജൂലൈ മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ വേഗത്തിൽ മറ്റു ഡ്രൈവർമാർക്ക് തിരിച്ചറിയാൻ വേണ്ടിയാണ് ഈ തീരുമാനം. റോഡ് സുരക്ഷ ഉറപ്പക്കാനാണ് മഞ്ഞനിറം നിർബന്ധമാക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്.
നിലവിൽ എൽ ബോർഡും ഡ്രൈവിംഗ് സ്കൂളിന്റെ പേര് മാത്രമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗം. നിറ മാറ്റത്തിലൂടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാം എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് പുതിയ നീക്കവുമായി മോട്ടോർ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.
Discussion about this post