ആക്രമണത്തിന് ഇരയായ യുവനടിയുടെ ദു:ഖത്തിലും അപമാനത്തിലും വേദനയിലും തന്റെ മാതൃഹൃദയം പങ്കുചേരുന്നുവെന്ന് കവയത്രി സുഗതകുമാരി. മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലാണ് സുഗതാകുമാരിയുടെ വാക്കുകള്‍.
”നിഷ്‌കളങ്കമായ ഒരു കൊച്ചുകുട്ടിയുടെ മുഖമുള്ള ആ യുവനടിയുടെ ദുഃഖത്തിലും അപമാനത്തിലും വേദനയിലും എന്റെ മാതൃഹൃദയം പങ്കുചേരുന്നു. അപമാനിതകളായ പെണ്‍കുട്ടികളോട് ഏറെവര്‍ഷങ്ങളായി പറയുന്ന വാക്കുകള്‍തന്നെ ഈ പെണ്‍കുട്ടിയോടും പറയാം. ”സാരമില്ല മകളേ… നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിനെ ക്ഷതപ്പെടുത്തുവാന്‍ ആര്‍ക്കും സാധ്യമല്ലതന്നെ”.
സുഗതാകുമാരി
അധികൃതരോട് ഒന്നു പറയട്ടേ… ഒന്നും ശരിയാകുന്നില്ല. ശരിയാക്കാന്‍ എളുപ്പവുമല്ല. എന്നും സുഗതകുമാരി എഴുതുന്നു.
അടി മുതല്‍ ചീഞ്ഞു കഴിഞ്ഞ ഒരു വ്യവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. ആരുണ്ട് നമുക്ക് നീതി തരുവാന്‍… ആരെ വിശ്വസിക്കണം? കുടുംബമോ സമൂഹമോ പോലീസോ കോടതിയോ ആരുമുണ്ടാവുകയില്ല ഇവരില്‍ അധികംപേര്‍ക്കും സഹായമേകുവാന്‍. ഇരുപതും ഇരുപത്തഞ്ചും വര്‍ഷമായാലും നീതി കിട്ടാത്ത പെണ്‍മുഖങ്ങള്‍ എന്റെ മുന്നില്‍ തെളിയുന്നു. സൂര്യനെല്ലി മുതല്‍ വിതുര വരെ. അതിനിടയില്‍ ആരുമാരും അറിഞ്ഞിട്ടില്ലാത്ത എത്രയോ ക്ഷതജന്മങ്ങള്‍. അതുകൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളു. തിരിഞ്ഞുനിന്ന് പോരാടി മരിക്കുക. നിന്റെ കണ്ണുനീര്‍ കാണുവാന്‍ പെറ്റമ്മയല്ലാതെ മറ്റാരുമുണ്ടാകില്ല. അതുകൊണ്ട് കരയരുത്.. പൊരുതുക.. അഭിമാനിതയാവുക.-സുഗതകുമാരി പറയുന്നു.
Discussion about this post