തിരുവനന്തപുരം: ലോ അക്കാദമിയിലെ മുന്‍ പ്രിന്‍സിപ്പലായ ലക്ഷ്മിനായര്‍ ഭാവി മരുമകളായ അനുരാധ പി നായര്‍ക്ക് വഴിവിട്ട് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പിന് ഹാജരായില്ല. അനുരാധ പി നായര്‍ക്ക് വഴിവിട്ട് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന പരാതിയില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തെളിവെടുപ്പ് നടത്തിയത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ പേരില്‍ തന്നെ അഞ്ചുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത സാഹചര്യത്തില്‍ സമാന പരാതിയില്‍ തെളിവെടുപ്പിന് ഹാജരാകുന്നില്ലെന്ന് കാണിച്ച് ലക്ഷ്മി നായര്‍ ഉപസമിതിക്ക് കത്ത് കൈമാറി.
ഭാവി മരുമകള്‍ക്ക് പുറമെ മറ്റുചിലര്‍ക്കും ലക്ഷ്മി നായര്‍ വഴിവിട്ട രീതിയില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉപസമിതി നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ഇന്റേണല്‍ മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥികളെ തെളിവെടുപ്പിന് വിളിക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഭാവിമരുമകള്‍ക്ക് 20-ല്‍ 19 ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത് ക്രമവിരുദ്ധമാണെന്നും ഉപസമിതി കണ്ടെത്തി. സര്‍വകലാശാല റെഗുലേഷന്‍ അനുസരിച്ചാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കേണ്ടത്.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ മിനിമം ഹാജര്‍ പോലും ഇല്ലാത്തവര്‍ക്കും ഉയര്‍ന്ന ഇന്റേണല്‍ നല്‍കിയിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 88 പ്രവൃത്തി ദിവസങ്ങളില്‍ 27 ദിവസത്തെ ഹാജര്‍ ഇളവ് അനുവദിച്ചാണ് ഭാവി മരുമകളായ അനുരാധ പി നായര്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത്. ഒരു വിദ്യാര്‍ത്ഥിനിക്ക് ഇളവ് അനുവദിക്കാന്‍ കഴിയാത്ത ഹാജര്‍ പരിധിയിലും ഈ വിദ്യാര്‍ത്ഥിനിക്ക് പ്രത്യേക പരിഗണന നല്‍കിയതും ഉപസമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
അക്കാദമികേതര പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് ഇന്റേണല്‍ നല്‍കിയതെന്നാണ് ലക്ഷ്മിനായര്‍ കത്തില്‍ വിശദീകരിക്കുന്നത്. എം. ശ്രീകുമാര്‍ കണ്‍വീനറായ ഉപസമിതി വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പില്‍ ലോ അക്കാദമിയിലെ നാലു അധ്യാപകരും അനുരാധാ പി നായരുമാണ് ഹാജരായത്.
Discussion about this post