ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആദ്യം ആശുപത്രിയിലാക്കുന്നത് ആരോ തളളിയിട്ടതിനെ തുടര്‍ന്നാണെന്ന് എഐഎഡിഎംകെ നേതാവും മുന്‍ സ്പീക്കറുമായ പി.എച്ച് പാണ്ഡ്യന്‍. അതിന് ശേഷം ജയലളിതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞു. ഒ. പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യന്‍.
പയസ് ഗാര്‍ഡനില്‍ ആ സമയം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ആംബുലന്‍സ് വിളിച്ച് ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയെ പ്രവേശിപ്പിച്ച ശേഷം അപ്പോളോ ആശുപത്രിയിലെ 27 സിസിടിവി ക്യാമറകള്‍ നീക്കം ചെയ്തതായും പാണ്ഡ്യന്‍ ആരോപിച്ചു. എന്തിനാണ് ഇത്രയധികം ക്യാമറകള്‍ നീക്കം ചെയ്തതെന്ന് പറയേണ്ടത് ആശുപത്രി മാനേജ്‌മെന്റാണണെന്നും അദ്ദേഹം പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയതെന്ന ചോദ്യത്തിന് തന്റെ സ്വന്തം അന്വേഷണത്തില്‍ ലഭിച്ചതാണെന്നായിരുന്നു പാണ്ഡ്യന്റെ മറുപടി.
അപ്പോളോ ആശുപത്രിയില്‍ നിരവധി ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഉണ്ട്. എന്നിട്ടും എന്തിനാണ് സിംഗപ്പൂരില്‍ നിന്നും ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ കൊണ്ടുവന്നതെന്നും പാണ്ഡ്യന്‍ ചോദിച്ചു. ജയലളിതയുടെ ചികിത്സയെ സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ എസ്പിജി സുരക്ഷയുണ്ടാകേണ്ടതാണ്. ജയലളിതയ്ക്കുളള ആഹാരം പോലും അവര്‍ പരിശോധിച്ചിട്ടുവേണം നല്‍കാന്‍. എന്നാല്‍ ആശുപത്രിയില്‍ എന്തുകൊണ്ടാണ് എസ്പിജിയെ അനുവദിക്കാഞ്ഞതെന്നും പാണ്ഡ്യന്‍ ചോദിച്ചു.
Discussion about this post