ഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സംശയം. നജീബിന്റെ തിരോധാനം അന്വേഷിക്കുന്ന ഡല്‍ഹി പോലീസാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇയാളുടെ ലോപ്‌ടോപ് പരിശോധക്കവെ നിരവധി തവണ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വിവരങ്ങളും ദൃശ്യങ്ങളും പരിശോധിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്.ഭീകരസംഘടനയെപറ്റി നിരവധി വട്ടങ്ങള്‍ ഗൂഗിളിലും യൂട്യൂബിലും പരിശോധന നടത്തിയതായാണ് ലാപ് ടോപ് ഹിസ്റ്ററിയില്‍ കാണിക്കുന്നത്.
ഈ തെളിവുകള്‍ അന്വേഷണത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതായാണ് സൂചന.ഇയാളുടെ ലാപ്‌ടോപ് ഫോറന്‍സിക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്തരത്തില്‍ ഐഎസ് ബന്ധം കണ്ടെത്തിയത്. ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും.
എബിവിപി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാകുന്നതിന് തൊട്ടു മുന്‍പ് ഒക്ടോബര്‍ 14ന് നജീബ് ഐഎസ്സ് നേതാവിന്റെ വീഡിയോ പ്രസംഗം കണ്ടതായി തെളിവു ലഭിച്ചിട്ടുണ്ട്.ഇതിന് തൊട്ടടുത്ത ദിവസം രാവിലെ ഓട്ടോറിക്ഷയില്‍ കയറി നജീബ് പോകുന്നതായും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പിന്നീട് നേപ്പാളിലേക്ക് കടന്നുവെന്ന് സംശയത്തെ തുടര്‍ന്ന് ഇയാളുടെ ചിത്രം അതിര്‍ത്തി മേഖലകളില്‍ ഒട്ടിച്ചിരുന്നു. മണിപൂരില്‍ നിന്നും ഇയാളെ കണ്ടതായി ഒരു കത്ത് ലഭിച്ചിരുന്നു. പിന്നീടും നിരവധി പ്രാവശ്യം ഇയാളെ കണ്ടതായ തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തുടര്‍ന്ന് ആഗ്ര മുതലുള്ള 150തോളം പള്ളികളില്‍ പോലീസ് അന്വേഷണം നടത്തി. നജീബ് കുട്ടിക്കാലം മുതല്‍ക്കെ മതകാര്യങ്ങളില്‍ തല്‍പ്പരനായിരുന്നുവെന്ന് നേരത്തെ അമ്മ പോലീസില്‍ മൊഴി നല്‍കിയിരുന്നു.ഇയാള്‍ക്ക് മാനസീക അസ്വസ്ഥ്യമുള്ളതായുള്ള വാര്‍ത്തകളും പുറത്ത് വന്നു
ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. തിരോധാനം നടന്ന് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post