മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയുടെ കോലം കോണ്‍ഗ്രസ് മൂന്നാറില്‍ കത്തിച്ചു. നാളെ ഇടുക്കിയില്‍ എന്‍ഡിഎ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ മണിയുടെ പ്രസ്താവന തള്ളിക്കളഞ്ഞു. പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിച്ചു.
പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കാർക്ക് മൂന്നാറിലെ സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. അടിമാലി ഇരുപതേക്കറിൽ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ദ്വയാർഥപ്രയോഗം. പൊമ്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്പോണ്സർ ചെയ്തതാണ്. അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.
മണിയുടെ പരാമർശത്തിനെതിരേ മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തുവന്നിരുന്നു. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി ഡൽഹിയിൽ പറഞ്ഞു. മന്ത്രി മണിയുടെ പരാമർശത്തിൽ ദുഖിക്കുന്നുവെന്നായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം. മണിയുടെ പ്രസ്താവന നിർഭാഗ്യകരമായെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും സ്ത്രീകളെ അപമാനിക്കുന്ന മന്ത്രിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നു മുൻ എംപി ടി.എൻ.സീമ പറഞ്ഞു.
Discussion about this post