ഡല്‍ഹി: മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ലെന്ന് ഹരിത ട്രിബ്യൂണല്‍. ദേശീയ ഹരിത ട്രിബ്യൂണലിന്‍റേതാണ് ഉത്തരവ്. മൂന്നാര്‍ പഞ്ചായത്ത് ചട്ടംലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് എന്‍ഒസി നല്‍കി. ഏലമരക്കാട്ടില്‍ മരം മുറിക്കടുതെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
ഇനി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്‍റെ മാത്രം അനുമതി പോര. നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്‍റെയും മലിനീകരണ നിയന്ത്രണ ബോർഡിന്‍റേയും അനുമതി വേണമെന്നും ട്രൈബ്യൂണൽ അറിയിച്ചു.
മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ അറിയിച്ചു. കേസിൽ ദേവികുളം സബ്കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും ട്രൈബ്യൂണലിലെ സർക്കാർ അറിയിച്ചു. മൂന്നാർ കൈയേറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു.
Discussion about this post