കളമശേരി: തോക്കുചൂണ്ടി മേഘാലയയിലെ പെട്രോള്‍ പമ്പില്‍നിന്നു 2.5 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ കളമശേരിയില്‍ അറസ്റ്റിലായ ഇതര സംസ്ഥാനക്കാര്‍ ബോഡോ തീവ്രവാദികളെന്നു സംശയം. പെട്രോൾ പമ്പില്‍ മോഷണത്തിനായെത്തിയ സംഘം ആകാശത്തേക്കുതിര്ത്ത വെടിയുണ്ടകള്‍ ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈയില്‍ കാണുന്ന തരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നതിനാല് പ്രതികള്‍ക്കു തീവ്രവാദികളുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു.
എകെ 47, എം 9 എംഎം റൈഫിള്‍സ് എന്നിവ ഉപയോഗിച്ചാണു നിറയൊഴിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച വെടിയുണ്ടകളില്‍ നിന്നാണ് ഇത് മനസിലായത്. ആസാം സ്വദേശികളായ ശ്രീ റോഡു രാം ചോറി, ദീപുള് ഡൈമാറി എന്നിവരെയാണു കളമശേരിയിലെ വാടകവീട്ടില്‍നിന്നു പിടികൂടിയത്. കളമശേരി സെന്റ് ജോര്‍ജ് പള്ളിക്കു സമീപമുള്ള വാടകവീട്ടില്‍ ഇതര സംസ്ഥാനക്കാരോടൊപ്പം താമസിക്കുകയായിരുന്നു ഇരുവരും.
Discussion about this post