കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് പുറകെ മാനേജര്‍ അപ്പുണ്ണി പ്രതിയാകുമെന്ന് സൂചന. ഇതോടെ ഒളിവില്‍ പോയിരിക്കുന്ന അപ്പുണ്ണിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസ് നിഗമനം. നടിയെ ആക്രമിച്ച സംഭവത്തിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പള്‍സര്‍ സുനിയുമായി നേരിട്ട് കൂടിക്കാഴ്ച്ചകള്‍ നടത്തിയതിനും ഫോണ്‍ സംഭാഷണം നടത്തിയതിനും പോലീസിനു കൈവശം തെളിവുകളുണ്ട്.പ്രതിപ്പട്ടികയില്‍ അപ്പുണ്ണിയെയും ഉള്‍പ്പെടുത്താനുള്ള പോലീസിന്റെ തീരുമാനത്തിനു പിറകില്‍ ഇത്തരം ഒട്ടേറെ തെളിവുകളുടെ പിന്‍ബലമുണ്ട്.
ദിലീപ് കുറ്റ സമ്മതം ഇതുവരെയും നടത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് പദ്ധതിയിടുന്നത്. അപ്പുണ്ണി കഴിഞ്ഞ രണ്ട് ദിവസമായി ഒളിവില്‍ പോയതോടെ ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
ദിലീപിന്റെ ഡ്രൈവറായി ഇയാൾ എത്തുന്നത് ആറുവര്‍ഷംമുമ്പാണ്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ഥപേര് എ.എസ്. സുനില്‍രാജ് എന്നാണ്. നാദിര്‍ഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവര്‍ പറയുന്നു. പേഴ്സണല്‍ ഡ്രൈവറില്‍നിന്ന് ദിലീപിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സിനിമയിലെ പ്രമുഖസംവിധായകര് പോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്.ഇതുവരെ അപ്പുണ്ണി കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. സെറ്റുകളില്‍ ഡ്രൈവറായി ജോലിനോക്കുന്നില്ലെങ്കിലും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനില്‍ അംഗമാണ് അപ്പുണ്ണി.
Discussion about this post