Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇനിയും കനിയാതെ സര്‍ക്കാര്‍, സഹായത്തിനു കാത്തുനിന്ന പെണ്‍കുട്ടിക്ക് സര്‍വ്വകലാശാലയുടെ പിരിച്ചു വിടല്‍ നോട്ടീസ്

by Brave India Desk
Sep 2, 2017, 10:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂര്‍: സര്‍ക്കാരിന്റെ സഹായത്തിനു കാത്തുനിന്ന ദലിത് പെണ്‍കുട്ടി റിമ രാജന്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയും തൃശൂര്‍ കൊടകര സ്വദേശിയുമായ റിമ രാജനാണ് അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ പട്ടികജാതിവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയെത്തുടര്‍ന്നു പഠനം നിര്‍ത്തേണ്ടിവരുന്നത്.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

‘താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നല്‍കി. ഇനി തുടരാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല. സെപ്റ്റംബര്‍ രണ്ടിന് അഞ്ചിനകം പണമടച്ചില്ലെങ്കില്‍ നിങ്ങളെ സര്‍വകലാശാലയില്‍നിന്നു പുറത്താക്കും’ എന്ന ആ കത്തിലെ വരികള്‍ കേരളത്തിനും മുഴുവന്‍ മലയാളികള്‍ക്കുമുള്ള നാണക്കേടിന്റെ കുറിപ്പായി മാറിയിരിക്കുന്നു.

ഒന്നര വര്‍ഷമായി സെക്രട്ടേറിയറ്റ് കയറിയിറങ്ങുകയാണ് റിമയുടെ കുടുംബം. സ്‌കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കുമെന്ന ആവലാതിയുമായി റിമയുടെ അച്ഛന്‍ രാജന്‍ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാല്‍, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണു പരാതി.

നോക്കാമെന്നും ഫയല്‍ വീണ്ടും നോക്കാന്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ഇന്നു സര്‍വകലാശാലയില്‍നിന്നു പുറത്താക്കുമെന്ന വാര്‍ത്ത വന്നിട്ടും ലഭിച്ചത്. പലരും അനാവശ്യ കോഴ്‌സുകള്‍ക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയുമാണെന്നാണു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാര്‍ഥികള്‍ വിദേശത്തു പ്രവേശനം നേടിയാല്‍ മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ് നല്‍കുമെന്നാണു ചട്ടം. ഈ ചട്ടം ലംഘിച്ചു ചൈനയില്‍ എംബിബിഎസിനു പഠിക്കുന്നവര്‍ക്കുപോലും സ്‌കോളര്‍ഷിപ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സാണെന്നു ബോധ്യപ്പെടുത്തിയിട്ടും സ്‌കോളര്‍ഷിപ് നല്‍കിയില്ല.

പട്ടികജാതി കമ്മിഷനു മുന്നില്‍ റിമയുടെ പരാതി എത്തിയപ്പോള്‍ അനുകൂല നിലപാട് കമ്മിഷന്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും റിമയുടെ ഫയല്‍ നീങ്ങിയില്ല. ഇന്ന് അഞ്ചുമണിയെന്നതാണു ടെര്‍മിനേഷന്‍ ലെറ്ററില്‍ നല്‍കിയിരിക്കുന്ന അവസാന വരി. പണമടയ്ക്കാനാകുമെന്നൊരുറപ്പ് സര്‍ക്കാരില്‍നിന്നു കത്തായി ലഭിച്ചാല്‍ ചിലപ്പോള്‍ റിമയ്ക്കു തുടരാനാവും. 

 

Tags: dalit girlrima rajanforeign scholarship
ShareTweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies