Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘പിണറായി’ പൊലീസിന് വീണ്ടും നാണക്കേട്, വീട്ടു വഴക്കിനെക്കുറിച്ച് അമ്മയും മകളും പരാതിപ്പെട്ടപ്പോള്‍ അച്ഛനെ പോക്‌സോ ചുമത്തി ജയിലിലടച്ചു, പൊലീസിനെതിരെ പരാതിയുമായി കുടുംബം, ദളിത് നേതാവിനോട് എസ്‌ഐ പകരം വീട്ടിയതെന്നും ആക്ഷേപം

by Brave India Desk
Oct 7, 2017, 12:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: വീട്ടു വഴക്കിനെക്കുറിച്ച് അമ്മയും മകളും പരാതിപ്പെട്ടപ്പോള്‍ പൊലീസ് അച്ഛനെ പോക്‌സോ ചുമത്തി ജയിലിലടച്ചതായി പരാതി. പത്തനാപുരം പാതിരിക്കല്‍ മുട്ടക്കുഴി വീട്ടില്‍ രാജേന്ദ്രനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഭാര്യ ശോഭനയും 15 വയസുള്ള മകളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മകളെ തല്ലിയെന്നല്ലാതെ അവളെ മറ്റൊരു രീതിയിലും ഭര്‍ത്താവ് സ്പര്‍ശിച്ചിട്ടേയില്ലെന്ന് ശോഭനയും അരുതാത്തതൊന്നും അച്ഛന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു പെണ്‍കുട്ടിയും പറഞ്ഞു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

സെപ്തംബര്‍ 29ന് രാത്രി വഴക്കിനിടെ രാജേന്ദ്രന്‍ തന്നെ തല്ലിയതായി ശോഭന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തടസം പിടിക്കാനെത്തിയ മകളെയും തല്ലി. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അന്ന് രാത്രി പത്തിന് മകള്‍ക്കൊപ്പം പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നു. മകളാണ് പരാതി എഴുതിയത്. പക്ഷേ, പത്തനാപുരം എസ്.ഐ തന്റെ മൊഴിയെടുക്കാതെ മകളോട് മാത്രം സംസാരിച്ചു. രാത്രി 11ന് കുന്നിക്കോട് സ്റ്റേഷനില്‍ എത്തിച്ചു. അടുത്ത ദിവസം രാവിലെ 9ന് മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവളെ കൊട്ടാരക്കര ആശുപത്രിയില്‍ കൊണ്ടു പോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 29ന് രാത്രി ഒന്നിന് രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പിന്നീടാണറിഞ്ഞത്.

കോടതിയില്‍ ഹാജരാക്കുമ്പോള്‍ അച്ഛനെതിരെ എങ്ങനെ മൊഴി നല്‍കണമെന്ന് എസ്.ഐ പറഞ്ഞു പഠിപ്പിച്ചുവെന്നും മൊഴി മാറ്റി പറഞ്ഞാല്‍ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുമെന്ന് ഒരു പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡനം എന്നാല്‍ അച്ഛന്‍ അടിച്ചതെന്നാണ് കരുതിയത്. പിന്നീടാണ് പൊലീസ് മറ്റൊരു രീതിയിലാണ് കേസെടുത്തതെന്ന് മനസിലായത്. അപ്പോഴൊന്നും അമ്മയോട് സംസാരിക്കാന്‍ പോലും പൊലീസ് തന്നെ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

അതേസമയം പിതാവിനെതിരെ പെണ്‍കുട്ടി മൊഴി തന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പത്തനാപുരം സി.ഐ അന്‍വറിന്റെ വാദം. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വ്യക്തിവൈരാഗ്യം മൂലം കേസെടുത്തതല്ല. ഇപ്പോള്‍ മൊഴിമാറ്റുന്നതിന് കാരണം അറിയില്ല. മജിസ്‌ട്രേട്ടിനും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ കൂടുതലൊന്നും പറയാനാകില്ലെന്നും എസ്‌ഐ പറഞ്ഞു.

ദളിത് നേതാവായ രാജേന്ദ്രനോട് പത്തനാപുരം എസ്.ഐ വ്യക്തിപരമായ പക വീട്ടിയതാണെന്ന ആക്ഷേപവുമായി ദളിത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അഖില കേരള സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാജേന്ദ്രന്‍. പത്തനാപുരം സി.ഐ ചെയര്‍മാനായ എസ്.സി എസ്.ടി മോണിട്ടറിംഗ് കമ്മിറ്റി മെമ്പര്‍ കൂടിയായ രാജേന്ദ്രന്‍ ദളിതരുടെ പ്രശ്‌നങ്ങളില്‍ പത്തനാപുരം എസ്.ഐ എടുക്കുന്ന നിലപാടുകള്‍ക്കെതിരെ നിരന്തരം പരാതികളുന്നയിച്ചിരുന്നു. അതിന്റെ പക തീര്‍ക്കാനാണ് രാജേന്ദ്രനെ പോക്‌സോ ചുമത്തി ജയിലിലാക്കിയതെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ചെല്ലപ്പനും ജനറല്‍ സെക്രട്ടറി വാളകം ശിവപ്രസാദും പറഞ്ഞു.

 

Tags: policedalitfake case
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies