ഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നിയമ കമ്മീഷൻ രൂപീകരിച്ച എട്ടംഗ സമിതിയുടെ ശുപാർശ. പ്രോഗ്രസീവ് യുണിഫോം സിവിൽ കോഡ് എന്ന പേരിൽ നിയമ നിർമ്മാണം നടത്താനാണ് ശുപാർശ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ രാജ്യം സജ്ജമായെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വിവാഹത്തിനും സ്വത്തവകാശത്തിനും ഒറ്റ നിയമം വേണം. ഓരോ മത വിഭാഗങ്ങൾക്കും വ്യത്യസ്ത വിവാഹ നിയമം എന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിയ്ക്കണം.
നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബി.എസ് ചൗഹാനാണ് റിപ്പോർട്ട് കൈമാറിയത്.
ടി.എം ക്യഷ്ണ (കലാകാരൻ) എസ്.ഇർഫാൻ ഹബീബ് (ചരിത്രകാരൻ) മുകൾ കേശവൻ (സാഹിത്യകാരൻ) ദുഷ്യന്ത്( അഭിഭാഷകൻ) മേജർ ജനറൽ എസ്.വോമ്പട്ടകേര; നിലഞ്ചന റോയ് ( സാഹിത്യകാരൻ) ഗുൽ പനഗ് (നടൻ) ബിസ് വാഡ വിൽ സൻ ( മാക്സസെ അവാർഡ് ജേതാവ് – സഫായ് കർമ്മചാരി അന്തോളൻ) എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ രാജ്യം സജ്ജമായോ എന്ന് പരിശോധിയ്ക്കുകയും അതിനായുള്ള ശുപാർശകൾ സമർപ്പിയ്ക്കുകയുമായിരുന്നു മുഖ്യ ചുമതല. ഒരു വർഷത്തോളം സമിതി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യത കൽപ്പിയ്ക്കുന്ന നിയമ നിർമ്മാണത്തിനാണ് ശുപാർശ. വിവാഹത്തിനും സ്വത്തവകാശത്തിനും വ്യത്യസ്ത നിയമങ്ങൾ രാജ്യത്ത് നിലനിൽക്കുന്നത് വലിയ സാമൂഹ്യ വിപത്തുകൾക്ക് കാരണമാകുന്നതായും സമിതി റിപ്പോർട്ടിൽ വിലയിരുത്തുന്നു. നിയമ കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷം ശുപാർശകൾ സഹിതം കേന്ദ്രസർക്കാരിന് കൈമാറും. തുടർന്ന് കേന്ദ്രസർക്കാരാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
Discussion about this post