ഡല്‍ഹി: ഡെങ്കിപ്പനി നിര്‍മാര്‍ജനം ചെയ്യാന്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളെ പിരിച്ചുവിടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനക്ഷേമത്തിന് ആവശ്യമായ ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നുണ്ട്. എന്നിട്ടും ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സേവനം നല്‍കിയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് മമതയുടെ മുന്നറിയിപ്പ്. ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് നാല്‍പ്പതോളം പേര്‍ മരിച്ചതായാണ് കണക്ക്. പനി പടരുന്നത് തടയാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണ്. ആരോഗ്യ കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന ചില കോര്‍പറേറ്റ് കേന്ദ്രങ്ങളാണ് ഡെങ്കിപ്പനി പ്രചാരണത്തിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ആകെ 13 പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും മമത വ്യക്തമാക്കി.ചില സ്വകാര്യ ആശുപത്രികളുടെ കണക്കുകളെ കൂട്ടുപിടിച്ച് ചില മാദ്ധ്യമങ്ങള്‍ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 27 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചുവെന്നാണ് ചിലര്‍ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മൂന്ന് സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കിയെന്നും അവര്‍ പറഞ്ഞു. പശ്ചിമ ബംഗാളിനേക്കാള്‍ ചെറിയ സംസ്ഥാനങ്ങളായ ഗുജറാത്തിലും കേരളത്തിലും മഹാരാഷ്ട്രയിലും ഇതിനേക്കാള്‍ ആളുകള്‍ ഡെങ്കിപ്പനി മൂലം മരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
Discussion about this post