ഡൽഹി: ജിഷ്‌ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സുപ്രീം കോടതിയിൽ സി.ബി.ഐ. അന്തർ സംസ്ഥാന സ്വഭാവമുള്ള കേസല്ലാത്തതിനാൽ ഏറ്റെടുക്കാൻ കഴിയില്ലെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപ്‌തിയാണ് സുപ്രീം കോടതിക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ജിഷ്‌ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന ജിഷ്‌ണുവിന്റെ അമ്മ മഹിജ നൽകിയ ഹർജിയും പരിഗണിക്കുമ്പോഴാണ് സി.ബി.ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.
കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പൊലീസ് അന്വേഷിച്ചാൽ മതിയെന്നും സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു.
നവംബർ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ നൽകിയില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. എന്നാൽ ജൂണിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സിബിഐ കേസ് ഏറ്റെടുക്കാത്ത പക്ഷം സ്വന്തം നിലയിൽ ഉത്തരവിറക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. ഇതോടെയാണ് സി.ബി.ഐ കോടതിയിൽ നിലപാട് അറിയിച്ചത്.
Discussion about this post