Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കോടിയേരിയുടെ അലവലാതി മക്കള്‍’വി.ടി ബല്‍റാമിന്റെ പ്രയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ നേതാവ്

by Brave India Desk
Dec 13, 2017, 01:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram


കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച വി.ടി. ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍. അലവലാതി മക്കള്‍ എന്നൊക്കെ പ്രയോഗിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. മാന്യമായി ജീവിക്കുന്ന സ്വന്തം മക്കളെപ്പറ്റി മറ്റൊരാളില്‍ നിന്ന് ഇത് കേള്‍ക്കുമ്പോഴുള്ള മാതാപിതാക്കളുടെ വികാരം ഒരച്ഛനായ താങ്കള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ താന്‍ നിസ്സഹായനാണെന്ന് ബലറാമിനോട് ഷിജുഖാന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിജുഖാന്‍ മറുപടിയുമായി രംഗത്തെത്തിയത്.

പ്രിയ സുഹൃത്ത് വി.ടി. ബല്‍റാമിന് എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ ബല്‍റാം പ്രയോഗിച്ച വാക്കുകള്‍ ഒരു പൊതു പ്രവര്‍ത്തകനു യോജിച്ചതല്ല എന്നും ഷിജു പറയുന്നു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

‘ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഒന്നോര്‍ക്കണം, സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചി കമ്പനികളുടെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗം ഏറ്റെടുത്തിരിക്കുന്നത്’. എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നത്.

ഷിജു ഖാന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയ സുഹൃത്ത് VT Balram,
ഇന്നലെ വൈകിട്ട് കനകക്കുന്ന് 
ചലച്ചിത്രോത്സവ നഗരിയിലാണ് ഒടുവിൽ നമ്മൾ കണ്ടുമുട്ടിയത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവം പ്രേക്ഷകരിൽ പകരുന്നത് സിനിമാനുഭവം മാത്രമല്ല -ഉന്നതമായ മാനുഷിക ബോധവും മനുഷ്യത്വത്തിന്റെ സാർവ്വദേശീയ സന്ദേശവുമാണ്. എത്രയോ രാജ്യങ്ങളിലെ വൈവിധ്യപൂർണ്ണമായ പ്രമേയങ്ങൾ, പ്രതിഭാശാലികളായ കലാകാരന്മാർ, സാങ്കേതികവിദ്യ ഒത്തുചേരുന്ന അതിരുകളില്ലാത്ത ലോകം.കലാപങ്ങളുടെയും യുദ്ധങ്ങളുടെയും വംശീയ സംഘർഷങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവിൽ പകച്ചു നിൽക്കുന്ന മനുഷ്യരെ നാം തൊട്ടറിയുന്നത് – അവരോട് ഐക്യദാർഢ്യപ്പെടുന്നതിന്റെ വേദികളാണ് ചലച്ചിത്രോത്സവം. കപടസദാചാരത്തെ തുടച്ചെറിയുന്ന ,സ്വാതന്ത്ര്യബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മഹാകാശങ്ങൾ പണിയുന്ന, തീവ്രദേശീയതയ്ക്കും ഫാസിസത്തിനുമെതിരെ മുഷ്ടി ചുരുട്ടുന്ന പ്രബുദ്ധരായ ഒരു പ്രേക്ഷക സമൂഹത്തിനിടിയിലാണ് നാം ഇന്നലെ വീണ്ടും കണ്ടുമുട്ടിയത്.തീർച്ചയായും ഒരാഴ്ചകൊണ്ട് നമ്മുടെ ഭാവുകത്വത്തെ നവീകരിക്കാനും രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിക്കാൻ തന്നെയും ചലച്ചിത്രങ്ങൾക്ക് കഴിവുണ്ട്. നാം കണ്ട് പിരിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ താങ്കളുടെ Fb യിൽ താങ്കൾ പോസ്റ്റു ചെയ്ത വാചകങ്ങൾ എന്നെ ഞെട്ടിച്ചു. നീണ്ട പോസ്റ്റിനിടയിൽ
‘ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഒന്നോർക്കണം ,സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചി കമ്പനികളുടെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി ഈ നിയോഗം ഏറ്റെടുത്തിരിക്കുന്നത്’. ഈ വാക്കുകൾ ഒരു പൊതുപ്രവർത്തകന് യോജിച്ചതല്ല.
വിദ്വേഷജനകവും അനാരോഗ്യകരമായ വൈരാഗ്യ പ്രകടനവുമാണ് ഇത്.ഒരാൾ നിയമപരമായ യാത്രാരേഖകളിലൂടെ വിദേശത്ത് ചെന്ന് നിയമപരമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിയമപ്രകാരം ജോലി ചെയ്തിരുന്നെങ്കിൽ / ചെയ്യുന്നുവെങ്കിൽ അതിലെന്താണ് പ്രശ്നം.? കേരളത്തെ കേരളമാക്കാൻ വിയർപ്പൊഴുക്കുന്നത് വിദേശത്ത് ചോര നീരാക്കി തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ കൂടിയാണ്. അവരെയാണ് പ്രവാസികൾ എന്ന് നാം വിളിക്കുന്നത്. ഒരാൾ ഒരഭിപ്രായം പറഞ്ഞാൽ രാഷ്ട്രീയമായി താങ്കൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിനു പകരം അഭിപ്രായം പറഞ്ഞ ആളിന്റെ മക്കളെച്ചേർത്ത് അസഭ്യം പറയുന്നത് അന്തസ്സല്ല. മുൻപൊക്കെ വ്യക്തികൾ തമ്മിൽ സംഘട്ടനം നടക്കുമ്പോൾ ‘അമ്മക്ക് വിളിക്കുക ‘ എന്നൊരു പരിപാടിയുണ്ട്.സംഭവത്തിൽ നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ലാത്ത ആരാന്റെ അമ്മയെ തെറി വിളിക്കുക എന്നത് അക്ഷന്തവ്യമായ അപരാധമാണ്.ഒരു തരം ഞരമ്പ് രോഗം. അന്തസ്സില്ലായ്മ. അൽപ്പത്തം.ഇപ്പോഴിതാ 
ഈ രീതിയിൽ തന്നെ ‘മക്കളെ തെറി പറയുക ‘ എന്ന പരിപാടി താങ്കൾ ആവിഷ്കരിച്ചിരിക്കുന്നു.

‘അലവലാതി മക്കൾ’ എന്നൊക്കെ പ്രയോഗിക്കാൻ അസാമാന്യമായ തൊലിക്കട്ടി വേണം. മാന്യമായി ജീവിക്കുന്ന സ്വന്തം മക്കളെപ്പറ്റി മറ്റൊരാളിൽ നിന്ന് ഇത് കേൾക്കുമ്പോഴുള്ള മാതാപിതാക്കളുടെ വികാരം -ഒരച്ഛനായ താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഞാൻ നിസ്സഹായനാണ്. സ്വന്തം മക്കൾ എന്നത് അച്ഛനമ്മമാരുടെ ഓരോ കോശത്തിലും നിറയുന്ന അനുഭൂതിയുടെ പേരാണ്. സ്നേഹവാത്സല്യങ്ങളുടെ സത്യവാങ്മൂലമാണ്.( ഈ തിരക്കുകൾക്കിടയിലും ദിവസവും എത്രയോവട്ടം എന്നെ അന്വേഷിക്കുന്ന, എത്ര വേണ്ടെന്നു പറഞ്ഞാലും ബൈക്കിനു പെട്രോളടിക്കാൻ നൂറു രൂപ വച്ചുനീട്ടുന്ന ,മുപ്പതു വർഷം മുമ്പ് മരണപ്പെട്ട മൂത്ത മകന്റെ ചിത്രത്തിൽ കണ്ണ് നട്ടിരിക്കുന്ന ഒരമ്മയും മരിച്ചിട്ടും മരിക്കാത്ത ഓർമ്മയായി ,എന്റെ തന്നെ രാഷ്ട്രീയ ബോധമായി ഒപ്പമുള്ള ഒരച്ഛനും എനിക്കുമുണ്ട്- വെറുതെ ഞാൻ ഓർമിക്കുന്നു.)

രാഷ്ട്രീയ കാരണത്താൽ ഏത് വ്യക്തിയോടും താങ്കൾക്ക് വിയോജിക്കാം. രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാം. എന്നാൽ ‘അലവലാതി മക്കൾ’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ താങ്കൾ കരുതുന്നതിലും അപ്പുറമാണ്. അറപ്പുളവാക്കുന്നതും അരോചകവുമാണ്. നിലവാരത്തകർച്ചയാണ്. അശ്ലീലമാണ്. രാഷ്ട്രീയമായ പക്വതക്കുറവാണ് .

അതു കൊണ്ടു തന്നെ പോസ്റ്റിൽ നിന്ന് മേൽപ്പറഞ്ഞ വാചകം ഒഴിവാക്കണം. .നിയമസഭാ സാമാജികനും യുവരാഷ്ട്രീയ പ്രവർത്തകനുമെന്ന നിലയിൽ തെറ്റ് തിരുത്തണം.

ചലച്ചിത്രോത്സവത്തിലെ പങ്കാളിയെന്ന നിലയിൽ നല്ല സിനിമകൾ കാണാനുള്ള അവസരമുണ്ടാവട്ടെ .

https://www.facebook.com/permalink.php?story_fbid=1968551453160040&id=848623171819546

Tags: v t balram mlashiju khan
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies