വാഷിങ്ടന്‍: ഐക്യരാഷ്ട്ര സഭയുടെ പലസ്തീന് സഹായനിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കുമെന്ന് യുഎസ്. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 65 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്നാണു തീരുമാനം. പലസ്തീന് ആവശ്യത്തിനു സാമ്പത്തിക സഹായം നല്‍കിയിട്ടും അതു സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതാണു സാമ്പത്തിക സഹായം വെട്ടിച്ചുരുക്കാന്‍ യുഎസിനെ പ്രേരിപ്പിച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍.
സമ്പന്നരായ മറ്റു രാജ്യങ്ങള്‍ രംഗത്തുവന്നു മേഖലയിലെ സമാധനത്തിനും സ്ഥിരതയ്ക്കുമായി ഫണ്ട് കൊടുക്കണമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഇത് ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ നൗവെര്‍ട്ട് പറഞ്ഞത്.
യുന്നിന്റെ റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) ഏറ്റവുമധികം സംഭാവന നല്‍കിയിരുന്നത് യുഎസ് ആയിരുന്നു. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ലെബനന്, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ കഴിയുന്ന പലസ്തീന്‍കാരുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് യുഎന്‍ആര്‍ഡബ്ല്യുഎ ഫണ്ട് ചെലവഴിക്കുന്നത്.
അതേസമയം, ഏജന്‍സി ഇസ്രയേലിനതിരെ പോരാടുന്ന പലസ്തീന്‍കാര്‍ക്കായി പക്ഷപാതപരമായി പെരുമാറുകയാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.
Discussion about this post