തിരുവനന്തപുരം: മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരെ നിയമപോരാട്ടം നടത്താൻ സർക്കാർ ഖജനാവിനു ചെലവ് 20 ലക്ഷം രൂപ.സുപ്രീംകോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ ഫീസിനത്തിൽ ചെലവായ തുകയാണിത്.എന്നാൽ പണം അനുവദിക്കണമെന്ന അഡ്വക്കറ്റ് ജനലിന്റെ അപേക്ഷ ധനവകുപ്പ് തടഞ്ഞുവച്ചു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകർപ്പ് മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
സുപ്രീംകോടതിയിൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള അഭിഭാഷകരായ ഹരീഷ് സാൽവേ, പി.പി.റാവു, ജയ്ദീപ് ഗുപ്ത, സിദ്ധർഥ് ലൂത്ര എന്നിവരാണ് സർക്കാരിനായി ഹാജരായത്. ഹരീഷ് സാൽവേയ്ക്ക് പത്തു ലക്ഷം, പി.പി.റാവുവിന് 4.40 ലക്ഷം, ജയദീപ് ഗുപ്തക്ക് 3.30 ലക്ഷം, സിദ്ധാർഥ് ലൂത്രയ്ക്ക് 2.20 ലക്ഷം, സ്റ്റാന്റിങ് കോൺസലിനു 27,000 രൂപ ഫീസ് എന്നിങ്ങനെ ചെലവിനത്തിൽ ഇരുപതുലക്ഷം രൂപയാണ് എജി സർക്കാരിനോടു ആവശ്യപ്പെട്ടത്.
നിയമവകുപ്പ് ധനവകുപ്പിനു ഫയൽ കൈമാറിയത്. ആറുമാസമായിട്ടും ഫയലിൽ തീരുമാനമെടുത്തില്ല. ധനവകുപ്പിന്റെ തുക അനുവദിക്കാത്തതിന്റെ കാരണമെന്തെന്നും വ്യക്തമല്ല.സെൻകുമാറിന് പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ പിണറായി സർക്കാരിന്റെ ആദ്യതീരുമാനം തന്നെ വിവാദമായിരുന്നു. ഉത്തരവിനെതിരെ സുപ്രിം കോടതി വരെ പോയ സെൻകുമാർ പോലിസ് ഡിജിപി സ്ഥാനത്ത് തിരിച്ചെത്താനുള്ള ഉത്തരവ് നേടിയിരുന്നു.
Discussion about this post