അഗര്‍ത്തല ;കമ്മ്യൂണിസ്റ്റുകള്‍ കാല്‍നൂറ്റാണ്ട് ഭരണം നടത്തിയിരുന്ന ത്രിപുരയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ താന്‍ എത്തിയപ്പോള്‍ ദേശീയ പതാകയുടെ ചിത്രം പോലുമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ്. പാഠപുസ്തകങ്ങളില്‍ പോലും ഹിറ്റ്ലറും നാസിഭരണവുണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം എന്നത് എങ്ങുമില്ല. സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നത് കമ്മ്യൂണിസം മാത്രം.
കമ്മ്യൂണിസ്റ്റുകള്‍ ഇക്കാലമത്രയും ത്രിപുരയിലെ ജനങ്ങളെ പഠിപ്പിച്ചത് മാവോയെ കുറിച്ച് മാത്രമാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍നിന്ന് അവര്‍ മഹാത്മാഗാന്ധിയെ മാറ്റി. ഞാന്‍ സംസ്ഥാനത്ത് എന്‍സിഇആര്‍ടി സിലബസ് അവതരിപ്പിക്കാന്‍ പോവുകയാണ്, അതില്‍ ത്രിപുരയുടെ ചരിത്രവും ഉണ്ടാകും,” വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആദ്യ നിതി ആയോഗ് യോഗത്തില്‍ സംസാരിക്കവെയാണ് വിപ്ലവ് കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കുന്നത് റഷ്യന്‍-ഫ്രഞ്ച് വിപ്ലവങ്ങളും ഇംഗ്ലണ്ടില്‍ ക്രിക്കറ്റുണ്ടായതും നാസിസവും അഡോള്‍ഫ് ഹിറ്റ്ലറും വളര്‍ന്നതുമാണ്. അതിലെങ്ങും ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം ഉള്‍പ്പെടുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഇത്രകാലം ഉപയോഗിച്ചിരുന്ന ഓഫീസിലെ മേശയിലോ മുറിയിലോ ദേശീയ പതാകയില്ലായിരുന്നു, ഞാനാണ് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് അധികാരമേല്‍ക്കുമ്പോള്‍ ആദ്യമായി ദേശീയ പതാക സ്ഥാപിച്ചത്, വിപ്ലവ് പറഞ്ഞു.
കാള്‍മാര്‍ക്സിന്റെയും ലെനിനിന്റെയും പ്രതിമകള്‍ വികലമാക്കിയന്നെ ആരോപണത്തെക്കുറിച്ച്് മുഖ്യമന്ത്രി ഇങ്ങനെ വിശദീകരിച്ചു: ” കോര്പ്പറേഷന് കെട്ടിടത്തില്‍ പുതിയ പ്രതിമവെക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല, പക്ഷേ അതിന് അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ ഒരുതരത്തിലുള്ള അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ല. പ്രതിമകള്‍ തകര്‍ക്കുന്നത് ഞങ്ങളുടെ നീതിയല്ല. ഞങ്ങള്‍ വിഗ്രഹങ്ങള്‍ ആരാധിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ തകര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ വന്നവരാണ്. അത് സിപിഎമ്മിനോടുള്ള അവരുടെ ക്ഷോഭം കൊണ്ടാണ്. 20-25 വര്‍ഷമായി സിപിഎം അവര്‍ക്ക് തൊഴിലും കൂലിയും കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. അതിനോടുളള എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
Discussion about this post