മുസ്ലീം ഭീകരവാദം സിലബസിലുള്‍പ്പെടുത്താനുള്ള ജവഹര്‍ലാല്‍ നെഹ്രൂ യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെയും ചിലര്‍ രംഗത്ത്. അക്കാദമിക് കൗണ്‍സിലിന്റെ എതിര്‍പ്പിനെ മറികടന്നാണ് മുസ്ലീം ഭീകരവാദം എന്ന പുതിയ കോഴ്സ് തന്നെ യുണിവേഴ്സിറ്റിയില്‍ തുടങ്ങാന്‍ വെള്ളിയാഴ്ച തീരുമാനമെടുത്തത്. ഇതിന് പിന്നില്‍ മറ്റൊരു കമ്മ്യൂണല്‍ അജണ്ടയാണെന്ന് അക്കാദമിക് കൗണ്‍സിലും മറ്റ് വിമര്‍ശകരും ആരോപിക്കുന്നു.
വെള്ളിയാഴ്ച ചേര്‍ന്ന 145 -ാമത് കൗണ്‍സില്‍ സമ്മേളനത്തിലാണ് ദേശീയ സുരക്ഷാ പഠനത്തിന്റെ പ്രത്യേക കേന്ദ്രം തുടങ്ങുന്നതിന് ശിപാര്‍ശയുണ്ടായത്.110 ല്‍ 100 അംഗങ്ങളാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തിലാണ് തുടങ്ങാന്‍ പോകുന്ന പുതിയ കോഴ്സുകളില്‍ ഇസ്ലാമിക തീവ്രവാദവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.ശുപാര്‍ശക്ക് സെന്റര്‍ ഫോര്‍ നാഷണല്‍ സ്റ്റഡി സെക്യൂരിറ്റീസ് അംഗീകാരം നല്‍കിയിരുന്നു.
ഇന്‍സര്‍ജന്‍സി,നക്സലിസം,ജനസഖ്യ മാറ്റത്തിലെ പ്രവണതകളും ദേശീയ സുരക്ഷയും,സമൂദ്ര സുരക്ഷ,സൈബര്‍ സെക്യൂരിറ്റി, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ബോര്‍ഡര്‍ മാനേജ്മെന്റ് തുടങ്ങിയവായാണ് പുതിയ കോഴ്സുകള്‍.
ഇന്‍ര്‍നാഷണല്‍ ടെററിസം ആഗോളതലത്തില്‍ യൂണിവേഴ്സിറ്റികള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും മുസ്ലിം തീവ്രവാദം ഇതാദ്യമായിട്ടാണ് ഒരു യൂണിവേഴ്സിറ്റ് മുഖ്യപഠന വിഷയമാക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. മതത്തെ കുറിച്ചല്ല, മതത്തെ ദുരുപയോഗം ചെയ്ത് തീവ്രവാദം വളര്‍ത്തുന്നതിനെ കുറിച്ച് പഠനം ആവശ്യമാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്യുന്നവര്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദം ലോകത്തിന് തന്നെ ഭീഷണിയായ പശ്ചാത്തലത്തില്‍ ഇത്തരം സാഹചര്യങ്ങളോട് അക്കാദമിക് പഠനത്തിന് മുഖം തിരിച്ചു നില്‍ക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
Discussion about this post