നാലുവയസ്സുകാരിയെ ദൈവപ്രീതിക്കായി ബലിയർപ്പിച്ച കേസിൽ പിതാവിനെ രാജസ്ഥാൻ പോലീസ് അറസ്റ്റുചെയ്തു. ജോധ്പൂരിലെ പിപർ സിറ്റി സ്വദേശി നവാബ് അലി ഖുറേഷി(26)യാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചരാത്രി മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പിറ്റേദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുറത്തുനിന്നാരും വീട്ടിൽകയറിയിട്ടില്ലെന്ന് ബോധ്യപ്പെട്ട അന്വേഷണസംഘം ഖുറേഷിയെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
തനിക്ക് ഏറ്റവും ‘വിലപ്പെട്ട സ്വത്ത്’ ദൈവത്തിന് നൽകുകയായിരുന്നെന്നാണ് ഖുറേഷി ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. “പിശാച് തന്റെ ശരീരത്തിൽ കയറിയെന്നു കരുതുന്നു. കുറെ ദിവസങ്ങളിലായി കുട്ടി തന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു. വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. അന്നു മകളെ ചന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം അവൾക്ക് മധുരപലഹാരങ്ങളും മിഠായിയും വാങ്ങി നൽകി. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം കുട്ടിയെ താഴത്തെ നിലയിലെത്തിച്ച് കഴുത്തറത്തു കൊല്ലുകയായിരുന്നു’’ – ഖുറേഷി പോലീസിനോട് പറഞ്ഞു.
Discussion about this post