കൊച്ചി; കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്നയുടെ കേസില്‍ പോലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. കൃത്യമായ സൂചനകളില്ലാതെ അന്വേഷിച്ചിട്ട് കാടും കടലും തിരയേണ്ടെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ജെസ്നയെ വീട്ടില്‍നിന്ന് ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് സഹോദരന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടിസ് അയച്ചു.
അതേസമയം, ജെസ്നയുടെ പിതാവ് മുണ്ടക്കയത്ത് നിർമിക്കുന്ന കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തും. സ്കാനിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാകും പരിശോധന. ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ചു പരിശോധിക്കുമെന്നും പത്തനംതിട്ട എസ്.പി. ടി. നാരായണന് മനോരമ ന്യൂസിനോടു പറഞ്ഞു. നേരത്തെ ജെസ്നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പൊലീസ് പരിശോധന നടത്തിയിരുന്നു.
Discussion about this post