കശ്മീരിനെ കുറിച്ച് സൈഫുദ്ദീന് സോസിന്റെയും ഗുലാംനബി ആസാദിന്രെയും പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ഭരണമാറ്റത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം കശ്മീരില്‍ എത്തുന്നത്. ബിജെപിയുടെ പൊതുപരിപാടിയല്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത്ഷാ.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് അതിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തു കാണിച്ചു തുടങ്ങിയെന്നും അമിത്ഷാ പറഞ്ഞു. കാശ്മീരിലെ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, സൈഫുദ്ദീന് സോസ് എന്നിവരുടെ പ്രസ്താവനകള്‍ക്ക് ക്ഷമാപണം നടത്തണമെന്നും അമിത് ഷാ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
ജമ്മു കശ്മീരില്‍ പൊതുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡിപി നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതിനു ശേഷം, കോണ്‍ഗ്രസിന്റെ ‘യഥാര്‍ത്ഥ നിറം പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി ‘.മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനുശേഷമുള്ള ബിജെപിയുടെ ആദ്യപൊതുപരിപാടിയായിരുന്നു കശ്മീരില്‍ നടന്നത്. ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നത് ജമ്മു-കശ്മീരിന്റെ ക്ഷേമവും വികസനവും മാത്രം ലക്ഷ്യമിട്ടാണെന്നും അമിത്ഷാ വ്യക്തമാക്കി.
‘രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഒരു പ്രസ്താവന നടത്തി, അത് എനിക്ക് ഇവിടെ ആവര്‍ത്തിക്കാന്‍ പോലും കഴിയില്ല. ഉടന്‍ തന്നെ ലഷ്ക്കര്‍-ഇ-തോയ്ബ ആ പ്രസ്താവനയെ പിന്തുണക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ ‘ഭീകരരെക്കാള്‍ കൂടുതല്‍ സിവിലിയന്മാരെ ഇന്ത്യന്‍ കരസേന കൊല്ലുന്നു’ എന്നായിരുന്നു ആസാദിന്രെ പ്രസ്താവന.ലെഷ്കര്‍ ഇ തോയ്ബ നേതാക്കളും ആ ആശയം പങ്കുവെച്ചു കണ്ടു.
തീവ്രാവദ സംഘടനയിലെ മുതിര്‍ന്ന നേതാക്കള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ആശയത്തെ പങ്കുവെച്ചു എന്നതിന്രെ കാരണം വിശദീകരിക്കാനും അമിത്ഷാ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. കാശ്മീര്‍ സ്വതന്ത്രമായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായി മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അവകാശപ്പെട്ടിരുന്നു, കോണ്‍ഗ്രസ് നേതാവ് സോസ് ഇതേ കാര്യം തന്നെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഒരിക്കലും അതു അനുവദിക്കില്ലെന്നും ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അക്കാര്യത്തില്‍ മാറ്റമില്ലെന്നും അമിത്ഷാ വ്യക്തമാക്കി. രണ്ട് നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും അവരുടെ പ്രസ്താവനയ്ക്കായി രാഷ്ട്രത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു.
Discussion about this post